
ദേശീയപാതയ്ക്കായി കോളാഞ്ഞിത്തോട് മൂടി; അമ്പലത്തറ മുങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പയ്യന്നൂർ ∙ ദേശീയപാത ബൈപാസ് റോഡ് നിർമാണത്തെത്തുടർന്നു കോളാഞ്ഞിത്തോട് മൂടിയതോടെ അമ്പലത്തറയിൽ പ്രളയസമാന വെള്ളം. കോറം റോഡിൽ വെള്ളം നിറഞ്ഞ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അമ്പലത്തറ ഗ്രാമം വെള്ളത്തിലായിട്ട് 5 ദിവസമായി. 14 വീടുകളിൽ വെള്ളം കയറി. റവന്യു അധികൃതർ 26ന് ഇവിടം സന്ദർശിച്ച് പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാക്കുമെന്നു പറഞ്ഞു പോയതല്ലാതെ ഒന്നും നടന്നില്ല. മണ്ണുമാന്തിയന്ത്രം പ്രദേശത്തേക്ക് എത്തിക്കാൻ കഴിയാത്തതാണു പ്രശ്നപരിഹാരത്തിനു തടസ്സമെന്നാണു റവന്യു അധികൃതർ പറയുന്നത്.കോത്തായി മുക്ക് ഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന വെള്ളം പെരുമ്പ പുഴയിലേക്കു കൊണ്ടുപോകുന്ന തോടാണ് കോളാഞ്ഞി.
തോട് പൂർണമായും മൂടിയാണ് ബൈപാസ് നിർമിച്ചത്. വെള്ളമൊഴുകാൻ ബദൽ സംവിധാനം ഒരുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. റോഡിനോട് ചേർന്ന് തോട് നിർമിക്കുമെന്നായിരുന്നു അന്ന് അധികൃതർ പറഞ്ഞിരുന്നത്.മഴ തുടങ്ങിയതോടെ വെള്ളം കോറോം റോഡിലെ കലുങ്ക് കടന്നൊഴുകി പോകാൻ വഴിയില്ലാതെ അമ്പലത്തറയിലേക്ക് പരന്നൊഴുകാനാരംഭിച്ചു. പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ കാലവർഷം മുഴുവൻ നാട് വെള്ളത്തിലാകും.