
പാപ്പിനിശ്ശേരി ∙ ഈ കടുത്ത പനിക്കാലത്ത് പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ രാത്രി ഡോക്ടറുടെ സേവനം നിർത്തി. വൈകിട്ട് 6നു ശേഷം രാവിലെ വരെ നാട്ടിലെ പ്രധാന ആരോഗ്യകേന്ദ്രം പൂട്ടിക്കിടക്കുകയാണ്.
രാത്രിയിൽ ഡോക്ടറുടെ സേവനം ലഭ്യമല്ലെന്നു അറിയിച്ചു ബോർഡ് ആശുപത്രി ഗേറ്റിൽ കഴിഞ്ഞ 2 ദിവസമായി കിടപ്പുണ്ട്. നാട്ടുകാരുടെ ശക്തമായ ആവശ്യത്തെ തുടർന്നാണു നേരത്തെ രാത്രിയിൽ ഡ്യൂട്ടി ഡോക്ടറുടെ സേവനം ലഭ്യമാക്കിയത്.
രാത്രി 8 മുതൽ രാവിലെ 8 വരെയാണ് നേരത്തെ രാത്രി ഡ്യൂട്ടിയിലുള്ള ഡോക്ടർമാരുടെ സേവനം ലഭിച്ചിരുന്നത്.
ദേശീയപാതയോരത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രം എന്ന നിലയിൽ വിവിധയിടങ്ങളിൽ നിന്നുള്ളവർ പതിവായി ആശ്രയിക്കുന്ന ആശുപത്രി കൂടിയാണിത്. ഇപ്പോൾ പകൽനേരം മെഡിക്കൽ ഓഫിസർ അടക്കം 5 ഡോക്ടർമാരുടെ സേവനം ലഭിക്കുന്നു.
ദിവസവും ഒപിയിൽ അഞ്ഞൂറിലധികം രോഗികൾ എത്തുന്നു. ഞായറാഴ്ച ഉച്ചയോടെ അടഞ്ഞുകിടക്കുന്ന ആശുപത്രി പിന്നീട് തിങ്കൾ രാവിലെ മാത്രമേ തുറക്കൂ.
വർഷങ്ങൾക്ക് മുൻപ് കിടത്തി ചികിത്സയും, പ്രസവ ചികിത്സയും നടന്നിരുന്ന ആശുപത്രിക്കാണ് ഈ ദുരിതം.
ദേശീയപാതയോരത്തുള്ള ആശുപത്രി എന്ന നിലയിൽ കണ്ണൂർ-തളിപ്പറമ്പ് റൂട്ടിൽ റോഡിൽ രാത്രി അപകടങ്ങൾ ഉണ്ടായാൽ അടിയന്തര ചികിത്സയ്ക്കായി ആശ്രയിക്കേണ്ട ഇടത്താണ് ഈ ദുരവസ്ഥ.
ആശുപത്രി വികസനത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും പലതും നടപ്പിലാകാതെ മുടങ്ങിക്കിടക്കുന്നു. ആധുനിക സൗകര്യങ്ങളോടെ മുഴുവൻ സമയം പ്രവർത്തിക്കുന്ന സ്പെഷ്യൽറ്റി ആശുപത്രിയായി ഉയർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]