
നിരോധനം നിലനിൽക്കെ വാഗമൺ മൊട്ടക്കുന്നിലും അഡ്വഞ്ചർ പാർക്കിലും പ്രവേശനം; വിവാദം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഗമൺ ∙ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും സാഹസിക വിനോദങ്ങൾക്കു ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരിക്കെ വാഗമൺ അഡ്വഞ്ചർ പാർക്കിലും വാഗമൺ മൊട്ടക്കുന്നിലും വിനോദസഞ്ചാരികളെ പ്രവേശിപ്പിച്ചതു വിവാദത്തിൽ. രണ്ടു കേന്ദ്രങ്ങളിലും രാവിലെ മുതൽ തന്നെ ടിക്കറ്റ് നൽകി സന്ദർശകരെ പ്രവേശിപ്പിച്ചതായാണു പരാതി. ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണു സഞ്ചാരികളിൽ ഭൂരിപക്ഷവും.
മിന്നലേറ്റു മരണം വരെ സംഭവിച്ച മൊട്ടക്കുന്നിൽ തിങ്കളാഴ്ച ഉച്ച വരെയുളള സമയത്തു തന്നെ ഇരുനൂറിലധികം സഞ്ചാരികൾ എത്തിയതായാണു വിവരം. ഇതുപോലെ തന്നെ അഡ്വഞ്ചർ പാർക്കിലും ധാരാളം സന്ദർശകരെ പ്രവേശിപ്പിച്ചു. മൊട്ടക്കുന്നിലും അഡ്വഞ്ചർ പാർക്കിലും എത്തിയവർ സാഹസിക വിനോദങ്ങളിൽ ഏർപ്പെട്ടില്ലെന്നും പ്രകൃതിഭംഗി കണ്ടു മടങ്ങുകയായിരുന്നു എന്നുമാണു വിശദീകരണം. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവു തിരസ്കരിച്ച സംഭവത്തിൽ അന്വേഷണവും നിയമനടപടിയും ആവശ്യപ്പെട്ട് അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം അഫിൻ ആൽബർട്ട് കലക്ടർക്കു പരാതി നൽകി.