
തൊടുപുഴ ∙ ന്യൂമാൻ കോളജ് ജംക്ഷനു സമീപം കാരിക്കോട്, ജിവിഎച്ച്എസ്എസ് എന്നീ റോഡുകളിലേക്കു തിരിയുന്ന ഭാഗം എത്തുമ്പോൾ സ്വയം നിയന്ത്രിച്ചാൽ കൊള്ളാം. അല്ലെങ്കിൽ പണികിട്ടും.
മെയിൻ റോഡിൽ നിന്നു ഇരു റോഡുകളിലേക്കു തിരിയുന്ന ഭാഗത്ത് വാഹനങ്ങളുടെ നിയന്ത്രണം ലംഘിച്ചുള്ള സഞ്ചാരം അപകടസാധ്യത വർധിപ്പിക്കുന്നു. യാത്രക്കാരുടെ നിരന്തരമായ ആവശ്യമാണ് ഇവിടത്തെ തിരക്ക് നിയന്ത്രിക്കാൻ നടപടി എടുക്കണമെന്നത്. ദിനംപ്രതി ജംക്ഷനിലെ തിരക്ക് കൂടുക മാത്രമാണ് ഉണ്ടാകുന്നത്. ഇരുഭാഗങ്ങളിലേക്കും റോഡുകൾ ഉണ്ടെന്നുള്ള സൂചനാ ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല.
ജംക്ഷനു സമീപം കോളജ്, സ്കൂൾ, ആശുപത്രി എന്നിവ സ്ഥിതി ചെയ്യുന്നതാണ് ഇവിടത്തെ തിരക്കിനു കാരണം.
വാഹനങ്ങൾക്കു പുറമേ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഒട്ടേറെ കാൽനടയാത്രക്കാർ കടന്നുപോകുന്ന മെയിൻ റോഡിൽനിന്ന് യാതൊരു നിയമവും പാലിക്കാതെയാണ് വാഹനങ്ങൾ ഇരുറോഡിലേക്കും തിരിയുന്നത്. പ്രധാന റോഡിൽ പ്രവൃത്തി ദിവസങ്ങളിൽ വാഹനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുക.
വലിയ വാഹനങ്ങൾ ഉൾപ്പെടെ പലപ്പോഴും ഇൻഡിക്കേറ്റർ പോലും ഇടാതെ ഇവിടെനിന്നു തിരിയുന്നത് അപകടത്തിനു കാരണമാകുന്നു. ജില്ലാ ആശുപത്രിയിലേക്കു വരുന്ന ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളും കാരിക്കോട് റോഡ് വഴിയാണ് കോളജ് ജംക്ഷനിലേക്കു എത്തുന്നത്.
മാത്രമല്ല കാൽനടയാത്രക്കാർക്കു റോഡ് മുറിച്ചുകടക്കാൻ സീബ്രാലൈനും ഇല്ല.
ഇതുമൂലം അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ ഇവിടെ എത്തുമ്പോൾ പെട്ടെന്ന് ബ്രേക്കിട്ട് നിർത്തുന്നത് പതിവാണ്. വലിയ വാഹനങ്ങളുടെ തോന്നിയ പോലുള്ള നിയമലംഘനങ്ങൾ ഇരുചക്ര വാഹനങ്ങൾക്കാണ് കൂടുതൽ അപകട
ഭീഷണി ഉണ്ടാക്കുന്നത്. വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്താൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]