
വെള്ളക്കെട്ട്: ആർആർടി ഓഫിസിന് മുൻവശത്തെ റാംപ് പൊളിച്ചുനീക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പീരുമേട് ∙ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിനെത്തുടർന്ന് വനംവകുപ്പിന്റെ ദ്രുതകർമസേനാ ഓഫിസിന്റെ മുൻവശത്ത് നിർമിച്ചിരുന്ന റാംപ് പൊളിച്ചു നീക്കി.പീരുമേട് താലൂക്ക് ആശുപത്രിക്ക് മുന്നിൽ വെള്ളക്കെട്ട് രൂപം കൊള്ളുന്ന സാഹചര്യം പൂർണമായും ഒഴിവാക്കാൻ മൂന്നു മാസത്തിനകം നടപടിയെടുക്കണമെന്ന് കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയിരുന്നു.കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്കായിരുന്നു കമ്മിഷൻ ഉത്തരവ്.
ആർആർടി ഓഫിസിന്റെ മുൻവശത്ത് അനധികൃതമായി നിർമിച്ച റാംപ് കാരണമാണ് വെള്ളക്കെട്ട് ഉണ്ടാകുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ കമ്മിഷനെ അറിയിച്ചു.ഇതോടെ റാംപ് പൊളിക്കാൻ പീരുമേട് ഫോറസ്റ്റ് ഓഫിസർക്ക് നിർദേശം നൽകുകയായിരുന്നു. അനുമതി വാങ്ങാതെ നിർമിച്ച റാംപ് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് പൊളിച്ചു മാറ്റിയത്.പീരുമേട് സ്വദേശി പി.പി.മജീദിന്റെ പരാതിയിൽ മൂന്നു മാസത്തിനകം ആശുപത്രി പരിസരത്തെ വെള്ളക്കെട്ട് വിഷയത്തിൽ പൂർണ പരിഹാരം കാണണമെന്നും ഇതിനു ശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചിട്ടുണ്ട്.