മൂന്നാർ ∙ ദേശീയപാതയിൽപെട്ട ദേവികുളം ഇറച്ചിൽപാറയിൽ പ്രധാന പാതയിലേക്ക് ഒഴുകിയെത്തിയ കല്ലും മണ്ണും നീക്കം ചെയ്യാനാരംഭിച്ചു.
ഇന്നലെ രാവിലെ മുതലാണ് ദേശീയപാത അധികൃതർ മണ്ണും കല്ലുകളും നീക്കി തുടങ്ങിയത്. ഒരു വർഷം മുൻപാണ് മഴക്കാലത്ത് ഇറച്ചിൽപാറയിൽ മലയിടിച്ചിലുണ്ടായത്.
ഒരു വർഷമായി ഇവ നീക്കം ചെയ്യാതെ കിടക്കുകയായിരുന്നു.
ഒരാഴ്ച മുൻപുണ്ടായ കനത്ത മഴയിൽ പാറയും മണ്ണും ദേശീയപാതയുടെ പകുതിഭാഗവും കടന്ന് സമീപത്തെ ജനവാസ മേഖലയിലേക്ക് ഒഴുകി തുടങ്ങിയിരുന്നു. ഇതോടെ ഈ ഭാഗത്ത് താമസിക്കുന്ന ഇരുപത്തഞ്ചിലധികം കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കാനാരംഭിച്ചത് സംബന്ധിച്ച് മനോരമ വാർത്ത നൽകിയിരുന്നു.
മലയാള മനോരമ’ വാർത്തയെ തുടർന്നാണ് ദേശീയപാത അധികൃതർ അടിയന്തരമായി മണ്ണു നീക്കൽ ആരംഭിച്ചത്.
നിലവിൽ ദേശീയപാതയിലേക്ക് വീണു കിടക്കുന്ന മണ്ണും കല്ലുമാണ് നീക്കുന്നത്. മഴ മാറിയാലുടൻ ബാക്കി ഭാഗത്തെ കല്ലും മണ്ണും പൂർണമായി നീക്കം ചെയ്യും.കഴിഞ്ഞ ഓഗസ്റ്റ് 11നാണ് ദേശീയപാതയിൽപെട്ട
ഇരച്ചിൽ പാറയിലെ ഗവ. എൽപി സ്കൂളിന്റെ മുകൾഭാഗത്തെ വനഭൂമിയിൽ 100 മീറ്റർ നീളത്തിൽ വിണ്ടുകീറി ഒരു മലയുടെ പ്രധാന ഭാഗം ദേശീയപാതയിലേക്ക് പതിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]