മൂന്നാർ∙ ടൂറിസം സീസൺ ആരംഭിച്ച് സഞ്ചാരികൾ എത്തിത്തുടങ്ങിയെങ്കിലും മൂന്നാറിന് തിരിച്ചടിയായി വന്യമൃഗശല്യം. മൂന്നാറിന്റെ തോട്ടം മേഖലയിൽ നിലവിൽ വന്യമൃഗശല്യം രൂക്ഷമാണ്.
പാതയോരത്ത് നിർത്തിയിട്ടിരുന്ന കാർ പടയപ്പ അടിച്ചു തകർത്തു. മാട്ടുപ്പെട്ടി ആർ ആൻഡ് ടി ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരി ജയകനിയുടെ കാറാണ് കഴിഞ്ഞ ദിവസം രാത്രിയിൽ പടയപ്പ തകർത്തത്.
ഇവിടെ നിന്നു മടങ്ങിയ പടയപ്പ മാട്ടുപ്പെട്ടി എക്കോ പോയിന്റിലെ രണ്ട് വഴിയോരക്കടകളും തകർത്ത ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്.
ഒരാഴ്ച മുൻപ് മാട്ടുപ്പെട്ടിയിലെ പഞ്ചായത്ത് ഓഫിസിനു മുൻപിലുള്ള ബാലു എന്നയാളുടെ പച്ചക്കറിക്കട തകർത്ത് പച്ചക്കറികളും മറ്റും തിന്നു നശിപ്പിച്ചിരുന്നു.
ഇന്നലെ പകൽ പെരിയവര എസ്റ്റേറ്റിലായിരുന്നു പടയപ്പയുണ്ടായിരുന്നത്.
കടുവ പശുവിനെ കൊന്നു
മൂന്നാറിന്റെ തോട്ടം മേഖലയിൽ വീണ്ടും കടുവയുടെ ആക്രമണം. മേയാൻ വിട്ടിരുന്ന മൂന്ന് പശുക്കളെ കടുവ കടിച്ചു കൊന്നു.
ചെണ്ടുവര എസ്റ്റേറ്റിൽ ടോപ് ഡിവിഷനിലെ തോട്ടം തൊഴിലാളികളായ സുന്ദർ – ചന്ദ്ര ദമ്പതികളുടെ കറവപ്പശുക്കളെയാണ് കടുവ കടിച്ചു കൊന്നത്.
കഴിഞ്ഞ ദിവസം മേയാൻ വിട്ടിരുന്ന പശുക്കൾ മടങ്ങിവരാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് സമീപത്തുള്ള തേയിലത്തോട്ടത്തിൽ പാതി തിന്ന നിലയിൽ പശുക്കളുടെ ജഡം കണ്ടെത്തിയത്. ഒന്നര ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായി.
ഇതോടെ ഈ വർഷം തോട്ടം മേഖലയിൽ കടുവയുടെ ആക്രമണത്തിൽ 25 പശുക്കൾ ചത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

