മൂന്നാർ ∙ ഫണ്ട് തീർന്നതിനെ തുടർന്ന് പണികൾ പാതി നിലച്ച പാലത്തിൽനിന്നു ഗോവണി വഴി പുഴയിലേക്ക് ഇറങ്ങുന്നതിന് പകരം കരയിലേക്ക് കടക്കാൻ താൽക്കാലിക സംവിധാനമൊരുക്കി പഞ്ചായത്ത് അധികൃതർ. ഇടമലക്കുടി പഞ്ചായത്തിലെ മണലിയാറിന് കുറുകെ നിർമിച്ച പാലത്തിൽ നിന്നുമാണ് പുഴയിലിറങ്ങാതെ കരയിലേക്ക് കടക്കാൻ ഇരുമ്പു പൈപ്പുകൾ നിരത്തി നടക്കാൻ സംവിധാനമൊരുക്കിയത്.
മണലിയാറിന് കുറുകെ രണ്ടു തൂണുകൾ നിർമിച്ച് പകുതി ഭാഗത്ത് ഇരുമ്പു ഷീറ്റുകൾ പാകിയും ബാക്കിയുള്ള ഭാഗത്തേക്ക് പാലത്തിൽനിന്നു താഴേക്ക് ഗോവണി നിർമിച്ച് പുഴയിലിറങ്ങി മറുഭാഗത്തേക്ക് യാത്ര ചെയ്യുന്ന തരത്തിൽ പാലം വ്യത്യസ്തമായി നിർമിച്ചത് സംബന്ധിച്ച് മനോരമ ഒക്ടോബർ 17ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ജനങ്ങൾ പാലത്തിൽനിന്നു താഴേക്കിറങ്ങി പുഴ കടന്ന് കരയ്ക്ക് കയറുന്ന വാർത്ത പുറം ലോകമറിഞ്ഞതോടെയാണ് പഞ്ചായത്ത് പൈപ്പുകളുപയോഗിച്ച് പാലത്തിൽ കയറുന്നതിനുള്ള നടപ്പാലം ഉണ്ടാക്കിയത്.
പഞ്ചായത്താസ്ഥാനമായ സൊസൈറ്റിക്കുടിക്ക് സമീപമാണ് പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച ഈ പാലമുള്ളത്. മീൻകുത്തി, കണ്ടത്തിക്കുടി, കവയ്ക്കാട്ടുകുടി, കൂടല്ലാർ തുടങ്ങിയ സെറ്റിൽമെന്റുകളെ ബന്ധിപ്പിക്കുന്നതിനാണ് ഈ പാലം നിർമിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

