
തൊടുപുഴ∙ മൂവാറ്റുപുഴ– പുനലൂർ സംസ്ഥാന പാതയുടെ ഭാഗമായ തൊടുപുഴ – പാലാ റോഡിലെ നെല്ലാപ്പാറയിൽ അപകടം ആവർത്തിക്കുന്നു. ശനിയാഴ്ച രാത്രി എട്ടു മണിയോടെ നെല്ലാപ്പാറ കുരിശുപള്ളി വളവിൽനിന്ന് താഴ്ചയിലേക്ക് ലോറി മറിഞ്ഞതാണ് ഒടുവിലത്തേത്. ഇറക്കത്തിൽ നിയന്ത്രണം വിട്ട
ലോറി റോഡരികിലെ ട്രാൻസ്ഫോമർ ഇടിച്ചു തകർത്താണ് താഴേക്ക് പതിച്ചത്. റബർഷീറ്റുമായി വന്ന തമിഴ്നാട് റജിസ്ട്രേഷൻ ലോറിയാണ് അപകടത്തിൽപെട്ടത്.മുപ്പതടിയോളം താഴേക്ക് പതിച്ച വാഹനത്തിൽ നിന്ന് ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
വൈദ്യുത കമ്പികൾ പൊട്ടിവീണ് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടെങ്കിലും തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാ സേനയും കരിങ്കുന്നം പൊലീസും സ്ഥലത്തെത്തി തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. റോഡിൽ ടൈൽ പതിക്കുന്നതിന്റെ ഭാഗമായി ഇവിടെ ഒരാഴ്ചയായി സിംഗിൾ ലൈൻ ട്രാഫിക്കാണ്. റോഡില് വിരിക്കുന്നതിനായി ഇറക്കിയിരുന്ന ടൈൽ കൂനയ്ക്കു മുകളിലൂടെ കയറിയിറങ്ങിയാണ് ലോറി താഴേക്കു വീണത്.
അപകടം പതിവ്
ഇതിനു മുൻപും ഇവിടെ ചരക്കുലോറികളും ബസുകളും ഉൾപ്പെടെ നിയന്ത്രണംവിട്ട് ഒട്ടേറെ തവണ അപകടം ഉണ്ടായിട്ടുണ്ട്.
ഏതാനും മാസങ്ങൾക്കു മുൻപ്, ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട തടിലോറി കുരിശുപള്ളി വളവിനു തൊട്ടുമുൻപായി വീടിന്റെ കൽക്കെട്ടിലും സോളർ ലൈറ്റിന്റെ പോസ്റ്റിലും ഇടിച്ചു നിർത്തിയാണ് വൻ അപകടം ഒഴിവാക്കിയത്.
അന്ന് മറിഞ്ഞുവീണ അപകടസൂചനാ ബോർഡ് ഇപ്പോഴും അങ്ങനെ തന്നെ കിടക്കുകയാണ്. ഏതാനും വർഷം മുൻപ് കെഎസ്ആർടിസി ബസ് ഈ വളവിൽ നിയന്ത്രണംവിട്ടു താഴേക്കു പതിച്ചെങ്കിലും മരത്തിൽ തങ്ങിനിന്നതിനാൽ വലിയ അപകടം ഒഴിവായി.
വെളിച്ചമില്ല
ഇത്ര അപകടസാധ്യതയേറിയ വളവുകളിൽ വെളിച്ചമില്ല എന്നത് വലിയ പോരായ്മയായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
മിക്ക അപകടങ്ങളും രാത്രിയാണ് സംഭവിക്കുന്നത് എന്നത് ഈ ആരോപണത്തെ ബലപ്പെടുത്തുന്നു. റോഡ് നിർമാണ സമയത്ത് സ്ഥാപിച്ച സോളർ ലൈറ്റുകൾ എല്ലാം ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ കേടായി.
ഇതുവരെ ഇതു പുനഃസ്ഥാപിക്കാത്തതിനെതിരേ പല തവണ പരാതിയുയർന്നതാണ്. ഇടുക്കി ജില്ല തുടങ്ങുന്ന നെല്ലാപ്പാറ മുതൽ തൊടുപുഴ വരെയുള്ള പതിനഞ്ചിലേറെ കൊടും വളവുകളിൽ ഇരുട്ടാണ്.
ഇതിൽ പലതിലും മരണങ്ങൾ സംഭവിച്ചിട്ടുമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]