
നെടുമ്പാശേരി ∙ ക്യാപ്സൂളുകളുടെ രൂപത്തിൽ ബ്രസീലിയൻ ദമ്പതികൾ വിഴുങ്ങി കടത്താൻ ശ്രമിച്ചത് 16.73 കോടി രൂപ വില വരുന്ന മാരക ലഹരിയായ കൊക്കെയ്ൻ. 1673 ഗ്രാം കൊക്കെയ്ൻ ആണ് ഇരുവരുടെയും വയറ്റിൽ നിന്ന് കണ്ടെത്തിയത്. മുഴുവൻ കാപ്സ്യൂളുകളും പുറത്തെടുത്തു. ആകെ 163 എണ്ണമാണ് ലഭിച്ചത്.
ബ്രസീലിലെ സാവോപോളോ സ്വദേശികളായ ലൂക്കാസ്, ബ്രൂണ എന്നിവരാണ് കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തിൽ പിടിയിലായത്.
കാപ്സ്യൂളുകൾ എല്ലാം ഇന്നലെ രാവിലെയോടെ പുറത്തെടുത്തു. തുടർന്ന് ഇവരെ വീണ്ടും സ്കാനിങ്ങിനു വിധേയരാക്കി വയറ്റിൽ കാപ്സ്യൂളുകൾ അവശേഷിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തി.
ലൂക്കാസിൽ നിന്ന് 82, ബ്രൂണയിൽ നിന്ന് 81 എന്നിങ്ങനെയാണ് കാപ്സ്യൂളുകൾ ലഭിച്ചത്. ഇന്നലെ രാത്രി ഇവരെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]