പെരുമ്പാവൂർ ∙ കുറുപ്പംപടി കർത്താവുംപടി, പുല്ലുവഴി ഭാഗങ്ങളിൽ ഇക്കഴിഞ്ഞ ജനുവരി പത്തിന് നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ. പെരുമ്പാവൂർ തണ്ടേക്കാട് താമസിക്കുന്ന മൂവാറ്റുപുഴ തട്ടുപറമ്പ് ചക്കുങ്ങൽ വീട്ടിൽ നൗഷാദ് (45) നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
പുല്ലുവഴി കർത്താവുംപടിയിലെ വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കയറിയെങ്കിലും വീട്ടിൽ വിലപിടിപ്പുള്ള ഒന്നും ഉണ്ടായിരുന്നില്ല.
പക്ഷേ സിസിടിവി ക്യാമറ മോഷ്ടിച്ചു. അന്നേ ദിവസം തന്നെ പുല്ലുവഴി ജയകേരളം സ്കൂളിന് സമീപമുള്ള വീട് പൊളിച്ച് അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന 3 പവൻ തൂക്കം വരുന്ന മോതിരം മോഷ്ടിച്ചു.
രണ്ട് വീട്ടിലും ആളുണ്ടായിരുന്നില്ല.
പിടിയിലായ നൗഷാദിനെ ചോദ്യം ചെയ്തപ്പോൾ 11 മോഷണങ്ങൾ നടത്തിയതായി ഇയാൾ പോലീസിനോട് സമ്മതിച്ചു. മൂവാറ്റുപുഴയിൽനിന്ന് മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങി നടന്നായിരുന്നു മോഷണങ്ങൾ നടത്തിയിരുന്നത്.
മൂവാറ്റുപുഴ, അങ്കമാലി ആലുവ, ചെങ്ങമനാട്, നെടുമ്പാശ്ശേരി എറണാകുളം സൗത്ത്, എറണാകുളം നോർത്ത് തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ പൂട്ടി കിടക്കുന്ന ആളില്ലാത്ത വീടുകൾ പൊളിച്ച് അകത്ത് കയറി സ്വർണവും പണവും മോഷണം നടത്തി ഗോവയിൽ പോയി ആർഭാട ജീവിതം നയിക്കുന്നതിനും ചൂതുകളിക്കുമാണ് പണം ഉപയോഗിച്ചിരുന്നത്.
പ്രതിയെ പിടികൂടാൻ റൂറൽ ജില്ലാ പോലീസ് മേധാവി എം.
ഹേമലതയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ സ്റ്റെപ്റ്റോ ജോൺ, സബ് ഇൻസ്പെക്ടർ ബി.എം. ചിത്തുജി, അസി.
സബ് ഇൻസ്പെക്ടർ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

