
അരൂർ∙ തുറവൂർ–അരൂർ ഉയരപ്പാതയുടെ ഭാഗമായി റോഡിന്റെ ഇരുഭാഗത്തും കാന നിർമാണം പുരോഗമിക്കുന്നു. മേൽ പാലത്തിന്റെ പണിതുടങ്ങുന്നതിനു മുൻപു തന്നെ കാനയും സർവീസ് റോഡും നിർമിച്ചിരുന്നെങ്കിൽ ഇപ്പോൾ നേരിടുന്ന പല പ്രതിസന്ധികളും ഇല്ലാതാകുമായിരുന്നു.
സർവീസ് റോഡിന്റെ ശോച്യാവസ്ഥ മൂലം ദേശീയപാത അനുദിനം ഗതാഗത പ്രശ്നങ്ങളുടെയും അപകടങ്ങളുടെയും ദുരിതവീഥിയായി. വർഷ കാലത്തു കനത്ത വെള്ളക്കെട്ടുമൂലം ദേശീയപാതയിലെ യാത്ര വഴി മുട്ടുന്നു. ഈ ഘട്ടത്തിലാണു റോഡിന്റെ ഇരു ഭാഗത്തും വിശാലമായ കാന നിർമാണം തുടങ്ങിയത്.
മഴ കനത്തതോടെ പൊട്ടിത്തകർന്ന സർവീസ് റോഡിലും നിർമാണം പാതി വഴിയിലായ കാനകളിലും പെയ്ത്തു വെള്ളം കെട്ടി നിൽക്കുകയാണ്.ഇതെല്ലാം യഥാസമയം നീക്കം ചെയ്യാൻ അധികാരികൾ ശ്രമം തുടങ്ങി.
അരൂർ പഞ്ചായത്തിൽ ഇത്തരത്തിൽ കാനയിൽ നിന്നും പെയ്ത്തുവെള്ളം ഒഴുക്കി വിടാൻ നാട്ടു തോടുകളിലേക്കു പൈപ്പുകൾ സ്ഥാപിച്ചു തുടങ്ങി. അരൂർ പഞ്ചായത്തിൽ 6 സ്ഥലത്താണു കാനയിൽ നിന്നും തോടുകളിലേക്കും ജലാശയങ്ങളിലേക്കും പൈപ്പിടുന്നത്.
തൂണുകളുടെ നമ്പർ അടിസ്ഥാനപ്പെടുത്തിയാണ് ഇതു ക്രമീകരിച്ചിരിക്കുന്നത്.
എഴുപുന്ന പഞ്ചായത്തിൽ പി 208, പി 181, പി 186, പി 155, കോടംതുരുത്ത് പഞ്ചായത്തിൽ P 252 പഞ്ചായത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. ഇട
റോഡുകൾ പൊളിച്ചാണ് ഇതുവഴി തോടുകളിലേക്കു പൈപ്പിട്ടു മലിനജലം ഒഴുക്കിവിടുന്നത്. ഇതിനായി ദേശീയപാത അധികാരികളുടെ നിർദേശ പ്രകാരം കരാർ കമ്പനി പൈപ്പുകൾ സ്ഥാപിക്കാൻ കുഴിക്കുന്ന ഇട
റോഡുകൾ ടൈൽ വിരിച്ചു ഗതാഗത യോഗ്യമാക്കിയാണു നാട്ടുകാർക്കു നൽകുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]