വേങ്ങൂർ, മുടക്കുഴ പഞ്ചായത്തുകളിലെ പാറമടകൾ അടച്ചുപൂട്ടണം; പരാതിയുമായി ജനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരുമ്പാവൂർ ∙ വേങ്ങൂർ, മുടക്കുഴ പഞ്ചായത്തുകളിലെ പാറമടകൾക്കെതിരെ പഞ്ചായത്തുകളിൽ പരാതി. വേങ്ങൂർ പഞ്ചായത്തിലെ 14–ാം വാർഡിൽ പ്രവർത്തിക്കുന്ന പാറമട അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു പരിസരവാസികൾ പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകി. 4–ാം വാർഡിൽ തുടങ്ങാൻ അനുമതി നൽകിയ പാറമടയാണ് 14–ാം വാർഡിൽ തുടങ്ങിയതെന്നാണ് ആരോപണം. പാറമടയോടു ചേർന്ന് വീടുകളും വ്യവസായ സ്ഥാപനങ്ങളും ഉണ്ട്. 414 എച്ച്പി മോട്ടറുകൾക്കു പകരം മൂന്നിരട്ടി ശേഷിയുള്ള മോട്ടറുകളാണ് ഉപയോഗിക്കുന്നത്.
25 ലോഡുകൾക്ക് അനുമതിയുള്ളപ്പോൾ 300ൽപരം ലോഡ് കരിങ്കല്ലാണു കൊണ്ടുപോകുന്നത്. 400 മീറ്റർ അകലെയാണു കുടിവെള്ള പദ്ധതിയുടെ ടാങ്ക്. ഉഗ്ര ശബ്ദത്തിലാണു പാറ പൊട്ടിക്കുന്നതെന്നും ഇത് വീടുകൾക്കു കേടുപാടുകൾ സംഭവിക്കാൻ ഇടയാക്കുന്നെന്നും പരാതിയിൽ പറയുന്നു. മുടക്കുഴ പഞ്ചായത്തിലെ ചൂരമുടിയിലെ പാറമടയ്ക്കെതിരെയും നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകി.
ചെളിവെള്ളം സമീപത്തെ കനാലിലേക്കു പമ്പ് ചെയ്യുകയാണ്. കുടിവെള്ള സ്രോതസ്സുകൾ മലിനമാകുന്നതിനാൽ കളപ്പാറ, ചെട്ടിനട, വലിയപാറ, വടക്കാമ്പിള്ളി, പ്രദേശങ്ങളിലെ നാട്ടുകാർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ട്. 1.25 മെട്രിക് ടൺ പാറ പൊട്ടിക്കാനാണ് അനുമതിയെങ്കിലും രണ്ടിരട്ടിയാണ് പൊട്ടിക്കുന്നത്. 40 പാസിൽ 300 ലോഡ് വരെയാണ് കരിങ്കൽ കൊണ്ടു പോകുന്നത്. അമിത ഭാരം കയറ്റിയ ലോറികൾ ഓടി റോഡുകൾ തകർന്നു. സമീപ വീടുകളിലേക്കു പാറച്ചീളുകൾ തെറിക്കുന്നത് പതിവാണെന്നും പരാതിയിൽ പറയുന്നു.