കൊച്ചി ∙ രാജ്യത്തെ ഏറ്റവും വലിയ കടൽപായൽ വ്യവസായ സംഗമങ്ങളിൽ ഒന്നായ ഏഴാമത് ഇന്ത്യ ഇന്റർനാഷനൽ കടൽപായൽ എക്സ്പോയും ഉച്ചകോടിയും ജനുവരി 29നും 30നും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കും. കടൽപായൽ ഗവേഷണ മൂല്യവർധിത ഉൽപാദന രംഗങ്ങളിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം, സാങ്കേതിക കൈമാറ്റം, രാജ്യാന്തര വിപണി എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി.
ലാറ്റിൻ അമേരിക്ക, ദക്ഷിണേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എക്സ്പോയിൽ പങ്കെടുക്കും. ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ്, സിഎംഎഫ്ആർഐ, സെൻട്രൽ സാൾട്ട് മറൈൻ കെമിക്കൽസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് സംയുക്തമായാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.
വ്യവസായ പ്രദർശനത്തിന് പുറമേ, വിവിധ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന ചർച്ചകളുണ്ടാകും.
‘സീവീഡ് 2030’ എന്ന പേരിൽ നടക്കുന്ന പാനൽ ചർച്ചയാണ് പ്രധാന ആകർഷണം. കടൽപായൽ ഉൽപാദനത്തിലും മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണത്തിലും ഇന്ത്യയെ ആഗോള ശക്തിയാക്കി മാറ്റുന്നതിനുള്ള ദേശീയ രൂപരേഖ പാനൽ ചർച്ചയിൽ അവതരിപ്പിക്കും.
നയരൂപീകരണ വിദഗ്ധർ, വ്യവസായ പ്രമുഖർ, ശാസ്ത്രജ്ഞർ, രാജ്യാന്തര നിക്ഷേപകർ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവർ ഉച്ചകോടിയിൽ ഒത്തുചേരും.
വിവിധ സെഷനുകളിൽ നടക്കുന്ന ചർച്ചകളിൽ, ഇന്ത്യയുടെ കടൽപായൽ മൂല്യ ശൃംഖല വികസനം, തീരദേശ ജനതയുടെ ഉപജീവനമാർഗം, ബ്ലൂ ഇക്കോണമി എന്നിവയ്ക്ക് ഊന്നൽ നൽകും. കടൽപായൽ വ്യവസായ രംഗത്ത് പുതിയ നിക്ഷേപങ്ങൾക്ക് എക്സ്പോ വഴിതുറക്കുമെന്നാണ് കരുതുന്നത്.
പതിനൊന്നായിരം കിലോമീറ്ററിലധികം തീരപ്രദേശവും വിശാലമായ സമുദ്ര ജൈവവൈവിധ്യവുമുള്ള ഇന്ത്യയ്ക്ക് കടൽപായൽ കൃഷി- സംസ്കരണ- വ്യവസായ രംഗത്ത് വലിയ സാധ്യതകളാണുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

