
ചികിത്സാസഹായം തേടി കാൻസർ രോഗിയായ അമ്മയും തലച്ചോറിനു വളർച്ചയില്ലാത്ത മകനും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാന്നാർ ∙ സുമനസ്സുകളിൽ നിന്നും ചികിത്സാ സഹായം തേടി അമ്മയും മകനും. കാൻസർ രോഗിയായ മാന്നാർ കുരട്ടിക്കാട് വിക്കോലപ്പറമ്പിൽ ശോഭന (58), തലച്ചോറിനു വളർച്ചയില്ലാത്ത മകൻ ഗോകുൽ (24) എന്നിവരാണ് ചികിത്സയ്ക്കായി സുമനസ്സുകളുടെ കനിവ് തേടുന്നത്. ശോഭനയുടെ ഭർത്താവ് മധു കൂലിപ്പണിക്കാരനാണ്. ഒരു കാലിന് സ്വാധീനക്കുറവുള്ള ഗോകുലിനു ചെറുപ്രായത്തിൽ തന്നെ തലയ്ക്കുള്ളിൽ വെള്ളം കെട്ടി നിന്നു ഞരമ്പ് പൊട്ടുകയും വിവിധ ശസ്ത്രക്രിയകൾക്കു വിധേയനാകുകയും ചെയ്തിരുന്നു.
രോഗവും സാമ്പത്തിക ബുദ്ധിമുട്ടും കാരണം ഗോകുലിന്റെ ഡിഗ്രി വിദ്യാഭ്യാസം പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. 5 മാസം മുൻപാണ് ശോഭനയ്ക്കു കാൻസർ സ്ഥിരീകരിച്ചത്. വായിൽ രണ്ടും കഴുത്തിൽ ഒന്നും ശസ്ത്രക്രിയ നടത്തി. കഴുത്തിലുള്ള പുതിയ മുഴ നീക്കം ചെയ്യുന്നതിനായി വീണ്ടുമൊരു ശസ്ത്രക്രിയ പെട്ടെന്ന് വേണമെന്നാണു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഇതിനുള്ള പണമില്ലാതെ ബുദ്ധിമുട്ടുകയാണ് കുടുംബം.
കൂടാതെ ഇരുവർക്കും മരുന്നുകൾക്കായി ആഴ്ചതോറും നല്ലൊരു തുക വേണം. രണ്ടു പേരെയും ആശുപത്രികളിൽ ചികിത്സയ്ക്കു കൊണ്ടു പോകുന്നതിനാൽ കൂലിപ്പണിക്കു പോലും പോകാൻ മധുവിനാകുന്നില്ല. സ്വന്തമായി ഒരു സെന്റ് വസ്തു പോലുമില്ലാത്ത ഈ കുടുംബം 20 വർഷത്തോളമായി വാടകയ്ക്കാണ് താമസം. മൂവരുടെയും പേരിൽ എസ്ബിഐ മാന്നാർ ശാഖയിൽ ജോയിന്റ് അക്കൗണ്ട് ഉണ്ട്.
നമ്പർ: 67187202778,
IFSC : SBIN0070088.
ഫോൺ: 70254 76710.