
തുറവൂർ∙ അരൂർ കളപ്പുരയ്ക്കൽ റെയിൽവേ സ്റ്റേഷൻ റോഡ് തകർന്ന് വെള്ളക്കെട്ടായിട്ടും അധികാരികൾ ശ്രദ്ധിക്കുന്നില്ല. അരൂർ പഞ്ചായത്ത് 17–ാം വാർഡിലെ പ്രധാന ഇടറോഡാണിത്.
ദേശീയപാത അരൂർ ക്ഷേത്രം ജംക്ഷനിൽ നിന്നും അരൂർ റെയിൽവേ സ്റ്റേഷനിലേക്കു പോകുന്ന റോഡ് തകർന്നിട്ട് വർഷങ്ങളായി. പഞ്ചായത്ത് അധികാരികൾ കാണിക്കുന്ന അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സമീപത്തുള്ള കണിയാൻ വെളിറോഡും പുനർനിർമാണം നടത്താൻ എസ്റ്റിമേറ്റെടുത്ത് 25 ലക്ഷം രൂപ വകയിരുത്തിയെങ്കിലും ഇപ്പോൾ ഈ തുക വില്ലേജ് റോഡ് പുനർനിർമിക്കാൻ വകയിരുത്തിയതായാണ് നാട്ടുകാരുടെ ആരോപണം.
ഇത് പ്രതിഷേധാർഹമാണെന്ന് പഞ്ചായത്തംഗം സി.കെ പുഷ്പൻ പറഞ്ഞു. പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ നാട്ടുകാരുടെ സാന്നിധ്യത്തിലാണ് റോഡ് പുനർനിർമാണത്തിന്റെ എസ്റ്റിമേറ്റെടുത്തത്.
ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
തുറവൂർ കുമ്പളങ്ങി റോഡ് പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധം
തുറവൂർ ∙ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി വഴി തിരിച്ചുവിടുന്ന തുറവൂർ കുമ്പളങ്ങി റോഡിന്റെ അവസ്ഥ ശോചനീയം. യാത്രക്കാർ അപകടത്തിലാകുന്നത് പതിവാകുന്നു.
ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന തുറവൂർ–കുമ്പളങ്ങി റോഡിൽ പുനർ നിർമാണം എങ്ങുമെത്തിയില്ല. ദേശീയപാത അതോറിറ്റി 8.5 കോടി രൂപ പൊതുമരാമത്ത് വകുപ്പിന് 6 മാസം മുൻപ് അനുവദിച്ചിരുന്നു.
എന്നാൽ ടെൻഡർ നടപടി പൂർത്തിയായപ്പോൾ അനുവദിച്ച തുകയേക്കാൾ 33.20 ലക്ഷം രൂപ അധിക തുകയ്ക്കാണ് കരാർ ഏറ്റെടുത്തത്.
ഇതോടെ പൊതുമരാമത്ത് വകുപ്പിന്റെ നിർദേശത്തെ തുടർന്ന് കെ.സി.വേണുഗോപാൽ ഇടപെട്ട് ബാക്കി തുക കൂടി ദേശീയപാത അതോറിറ്റിയെക്കൊണ്ട് അനുവദിപ്പിച്ചിരുന്നു. എന്നാൽ ഫണ്ട് കൈമാറിയെങ്കിലും നടപടിക്രമം പൂർത്തിയാകുന്നതിന് 2 ആഴ്ചത്തെ താമസം നേരിടും.
എന്നാൽ മാത്രമേ കരാറുകാരനുമായി എഗ്രിമെന്റ് നടപടി പൂർത്തിയാക്കാൻ കഴിയൂ. റോഡിന്റെ പുനർ നിർമാണം വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. തുറവൂർ മുതൽ കുമ്പളങ്ങി വരെ നാനൂറിലേറെ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
പല സ്ഥലങ്ങളിലും വെള്ളം കെട്ടിനിന്നു റോഡിൽ വൻ ഗർത്തങ്ങൾ രൂപപ്പെട്ട് വാഹനങ്ങൾ കുഴികളിൽ വീണ് അപകടത്തിൽപെടുന്നതും പതിവാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]