
ഈ വർഷം പുറത്തിറങ്ങി ഇന്ത്യയെമ്പാടും വലിയ ഹിറ്റായ ചിത്രമാണ് നാഗ് അശ്വിൻ ചിത്രമായ കൽക്കി-എ.ഡി 2898. എന്നാൽ ചിത്രത്തിനെതിരെ ബോളിവുഡ് താരം അർഷദ് വാർസി വിമർശനവുമായെത്തിയത് വലിയ ചർച്ചയായിരുന്നു. കൽക്കിയിലെ പ്രഭാസിന്റെ കഥാപാത്രത്തെ കണ്ടാൽ കോമാളിയെപ്പോലുണ്ടെന്ന അർഷദിന്റെ പരാമർശം വലിയ വിമർശനങ്ങൾക്കിടയാക്കി. സംവിധായകൻ നാഗ് അശ്വിൻ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്തെത്തി. ഈ വിഷയത്തിൽ വിശദീകരണവുമായെത്തിയിരിക്കുകയാണ് അർഷദ് വാർസി.
ഐ.ഐ.എഫ്.എ അവാർഡ് 2024 ചടങ്ങിനെത്തിയപ്പോഴായിരുന്നു കൽക്കി വിവാദത്തേക്കുറിച്ച് അർഷദ് വാർസി വിശദീകരിച്ചത്. കൽക്കിയേക്കുറിച്ചുള്ള തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെടുകയായിരുന്നെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചു. പ്രഭാസ് ഗംഭീര നടനാണെന്നും അദ്ദേഹം പറഞ്ഞു.
“എല്ലാവർക്കും അവരവരുടേതായ വീക്ഷണകോൺ ഉണ്ടാകും. ഞാൻ സംസാരിച്ചത് ആ കഥാപാത്രത്തേക്കുറിച്ചാണ്. അല്ലാതെ അതവതരിപ്പിച്ച നടനെയല്ല. പ്രഭാസ് ഒരു ഗംഭീര നടനാണ്. വീണ്ടും വീണ്ടും അദ്ദേഹം സ്വന്തം കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. നമുക്കെല്ലാവർക്കും ഇതേക്കുറിച്ച് അറിയുകയും ചെയ്യാം. നല്ല ഒരു നടന് മോശം കഥാപാത്രം നൽകിയാൽ പ്രേക്ഷകർക്കത് ഹൃദയഭേദകമായി തോന്നും.” അർഷദ് വാർസിയുടെ വാക്കുകൾ.
‘ഞാന്‍ കല്‍ക്കി കണ്ടു. ആ സിനിമ എനിക്ക് ഇഷ്ടപ്പെട്ടില്ല. അമിതാഭ് ജി ആശ്ചര്യപ്പെടുത്തി. എനിക്ക് ആ മനുഷ്യനെ മനസ്സിലാകുന്നില്ല. അദ്ദേഹത്തിനുള്ള ശക്തി നമുക്ക് കിട്ടിയാല്‍ ജീവിതം സെറ്റായി. പ്രഭാസ്, എനിക്ക് സങ്കടമുണ്ട്. എന്തിനാണ് അദ്ദേഹം…. അദ്ദേഹം ഒരു കോമാളിയെ പോലെ ആയിരുന്നു. എന്തിന്? എനിക്ക് ഒരു മാഡ് മാക്സ് ആയിരുന്നു വേണ്ടിയിരുന്നത്. എനിക്ക് മെല്‍ ഗിബ്സണെ ആയിരുന്നു കാണേണ്ടത്. എന്നാല്‍ അവരെന്താണ് ചെയ്തുവെച്ചിരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ അവര്‍ എന്തിനാണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാവാകുന്നില്ല.’ അര്‍ഷദ് വാർസി അന്നുപറഞ്ഞത് ഇങ്ങനെയായിരുന്നു.
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’ ബോക്സോഫീസിൽ വമ്പൻ കളക്ഷനാണ് നേടിയത്. 1000 കോടിയിലധികം ആഗോളതലത്തിൽ സ്വന്തമാക്കിയ ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പഠാണി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ വമ്പൻ താരങ്ങളാണ് അണിനിരന്നിരിക്കുന്നത്.
ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിച്ച സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറഞ്ഞ ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]