ലോകമെമ്പാടുമുള്ള സിനിമാ വ്യവസായത്തില്‍ പൊടുന്നനെയുള്ള വളര്‍ച്ച ദൃശ്യമായ വര്‍ഷമായിരുന്നു തൊണ്ണൂറുകള്‍. ആഗോളവത്കരണം സിനിമയെ, അതിന്റെ ആഭ്യന്തരവിപണിയില്‍നിന്ന് അന്താരാഷ്ട്രവിപണിയിലേക്ക് എത്തിച്ചു. ഇന്ത്യന്സിനിമയിലും ഇതിന്റെ അലയൊലികള്‍ ദൃശ്യമായിരുന്നു.
ഇക്കാലത്ത് ഒരു സിനിമയ്ക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം നേടിയതിന്റെ റെക്കോഡ് ഒരു ഹോളിവുഡ് കൊമേഡിയന്റെ പേരിലാണ്. ജിം ക്യാരിയാണ് ആ താരം. ടോം ക്രൂയിസും അര്‍നോള്‍ഡ് ഷ്വാസ്നെഗ്ഗറുമൊക്കെ അടക്കിവാഴുന്ന കാലത്തായിരുന്നു ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയ നടനായി ജിം മാറിയത് എന്നതും ശ്രദ്ധേയമാണ്.
ജിം ക്യാരി | Photo: AP
1996-ല്‍ പുറത്തിറങ്ങിയ ദ കേബിള്‍ ഗയ് എന്ന ചിത്രത്തിനാണ് ജിം 20 മില്യന്‍ ഡോളര്‍ പ്രതിഫലം ചോദിച്ചത്. ഏയ്സ് വെഞ്ചുറ, ദ മാസ്ക്, ഡംബ് ആന്‍ഡ് ഡംബര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഹിറ്റ് ആയതിന് പിന്നാലെയാണ് ജിം തന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയത്. നടന്റെ താരമൂല്യത്തില്‍ വിശ്വാസമുണ്ടായിരുന്ന, നിര്‍മാതാക്കളായ കൊളംബിയ പിക്ചേഴ്സ് തുക നല്കാന് സമ്മതിച്ചതോടെ സാക്ഷാല്‍ സില്‍വസ്റ്റര്‍ സ്റ്റാലോണിനെയും ജിം മറികടന്നു. ഡേ ലൈറ്റ് എന്ന ചിത്രത്തിന് സ്റ്റാലോണ്‍ ലഭിച്ച പ്രതിഫലം 15.5 മില്യന്‍ ഡോളറായിരുന്നു.
അര്‍നോള്‍ഡ് ഷ്വാസ്നെഗ്ഗറിന് അക്കാലത്ത് ലഭിച്ചിരുന്ന പ്രതിഫലം 17 മില്യന്‍ ഡോളറായിരുന്നു. ബ്രൂസ് വില്ലിസിന് 16 മില്യന്‍ ഡോളറും. ഇതേസമയത്ത് ബോളിവുഡിലെ സൂപ്പര്‍താരങ്ങളായിരുന്ന ഷാരൂഖ് ഖാനും സല്മാന് ഖാനുമൊക്കെ ഒരുചിത്രത്തിന് ഏകദേശം നാലുകോടി വീതമായിരുന്നു പ്രതിഫലം കൈപ്പറ്റിയിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]