
കൊല്ലം : നല്ല സിനിമകള്‍ ജനങ്ങളിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ ചലച്ചിത്രവികസന കോര്പ്പറേഷന് വഴി തുടങ്ങിയ സി സ്പെയ്സ് ഒ.ടി.ടി.പ്ളാറ്റ്ഫോം സാങ്കേതികത്തകരാറില്‍ മുടന്തുന്നു. സിനിമ കാണുന്നതിനായി പണം അടയ്ക്കാന്‍ പറ്റുന്നില്ലെന്നാണ് വ്യാപക പരാതി.
എവിടെ പണമടയ്ക്കണം എന്ന സംവിധാനമില്ല, സിനിമയില്‍ ക്ലിക്ക് ചെയ്താല്‍ ലോഗിന്‍ പേജ് വരും. ഫോണ്‍ നമ്പര്‍ നല്കി ലോഗിന്‍ ചെയ്താല്‍ എറര്‍ പേജാണ് വരുന്നത്. പണം അടയ്ക്കാനുള്ള പേജ് കിട്ടിയാല്‍ പലര്‍ക്കും ജി പേ സംവിധാനം കാണുന്നില്ല. പണം അടച്ചശേഷം ലോഗിന്‍ ചെയ്യാന്‍ പറ്റാത്തവരുമുണ്ട്. നിര്‍മാതാക്കള്‍ പലതവണ പരാതിപ്പെട്ടിട്ടും നടപടിയൊന്നുമായില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും മലയാളികള്‍ക്ക് സിനിമ കാണാന്‍ ഇതൊരു നല്ല അവസരമാകുമെന്നായിരുന്നു പ്രതീക്ഷ. ബ്രസിലീയന്‍ മലയാളിയായ ആനന്ദ് ജ്യോതി സിനിമ കാണാന്‍ പറ്റാത്തതിന്റെ നിരാശ പങ്കുവെച്ചു. നേരത്തേ നിര്‍മാതാക്കള്‍ക്ക് എത്രപേര്‍ സിനിമ കണ്ടെന്നുവരെ അറിയാമായിരുന്നു. ഇപ്പോള്‍ അതും സാധ്യമല്ല.
2024 മാര്‍ച്ച് ഏഴിന് ആരംഭിച്ച ഈ പ്ളാറ്റ്ഫോം മുഖേന ഓഗസ്റ്റ് 31 വരെ 66 കണ്ടന്റുകളാണ് റിലീസ് ചെയ്തതെന്ന് വിവരാവകാശരേഖ പറയുന്നു. അതുവഴി ചലച്ചിത്രവികസന കോര്പ്പറേഷന് ലഭിച്ചത് 57,830 രൂപയാണ്. ഫീച്ചര്‍ ഫിലിം, ഡോക്യുമെന്ററി, ഹ്രസ്വചിത്ര വിഭാഗങ്ങളിലായാണ് കണ്ടന്റുകള്‍. ഫീച്ചര്‍ ഫിലിമുകള്‍ക്കാണ് കളക്ഷന്‍ കൂടുതല്‍. എല്ലാ ഫീച്ചര്‍ ഫിലിമുകള്‍ക്കും ഒരേ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. 75 രൂപ. ഇതരഭാഷാചിത്രങ്ങള്‍ എടുക്കാറില്ല. ജി.എസ്.ടി. കുറച്ചുള്ള തുകയുടെ 50 ശതമാനമാണ് നിര്‍മാതാവിന് ലഭിക്കുന്നത്. ചിത്രം റിലീസ് ചെയ്യാന്‍ ഫീസില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]