ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനായി ഗോളടിച്ച് കൂട്ടിയ ജൂഡ് ബെല്ലിംഗ്ഹാം സ്പാനിഷ് ക്ലബ് റയല്‍മാഡ്രിഡിനൊപ്പം പ്രീസീസണ് മത്സരങ്ങള്‍ കളിക്കാന്‍ വൈകുന്നതിന്റെ കാരണങ്ങള്‍ ചര്‍ച്ചയാകുന്നു. ലോകകപ്പ് തിരക്കുകള്‍ കഴിഞ്ഞ്, ക്ലബ്ബ് സീസണിന് തയ്യാറെടുക്കാന്‍ താരത്തിന് അനുവദിച്ച കാലാവധി അവസാനിച്ചിരുന്നു.
യഥാർത്ഥത്തിൽ ഓഗസ്റ്റ് അഞ്ചിന് റയല്‍മാഡ്രിഡ് ക്യാമ്പില്‍ ചേരേണ്ടതായിരുന്നു താരം. ബുധനാഴ്ച സ്പാനിഷ് ക്ലബ് ഡിപ്പോര്‍ട്ടീവോ ല കൊരുനക്കെതിരായ പ്രീസീസണ് മത്സരത്തിലും ബെല്ലിംഗ്ഹാം കളിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
റയല്‍ നിരയിലെ സൂപ്പര്‍താരങ്ങളായ കിലിയന്‍ എംബപ്പെ, പുതിയ സൈനിംഗ് മാര്‍ക് കുകുറേയ, ഇബ്രാഹിമ കൊനാറ്റെ, ഓറെലിന് ചൗമേനി എന്നിവര്‍ കോച്ച് ഹൊസെ മൗറീഞ്ഞോക്ക് കീഴില്‍ പരിശീലനം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. എന്നാൽ വാണിജ്യപരമായ കരാര്‍പ്രകാരമുള്ള ഫോട്ടോഷൂട്ട് നീണ്ടുപോയതിനെ തുടര്‍ന്ന് ജൂഡ് ബെല്ലിംഗ്ഹാം ലണ്ടനില്‍ തന്നെ തുടരുകയാണ്.
എങ്കിലും അടുത്ത ദിവസം തന്നെ അദ്ദേഹം റയലിന്റെ ക്യാമ്പിലെത്തുമെന്നാണ് വിവരം. ഓഗസ്റ്റ് 12ന് ഡിപ്പോര്‍ട്ടീവോ ല കൊറൂനയെയും 16ന് എഫ് സി ഷാല്‍ക്കെയെയും നേരിട്ടുകൊണ്ട് റയല്‍മാഡ്രിഡിന്റെ പ്രീസീസണ് മത്സരങ്ങൾ അവസാനിക്കും.
ക്രിക്കറ്റില്‍ നിക്ഷേപമിറക്കി ബെല്ലിംഗ്ഹാം ഫുട്ബോളിന് പുറമെ പുതിയൊരു മേഖലയിലേക്ക് കൂടി കാലെടുത്തു വെച്ചിരിക്കുകയാണ് ഇംഗ്ലീഷ് താരം. ബാല്യം തൊട്ടേ ക്രിക്കറ്റിനോട് ആഭിമുഖ്യമുള്ള ബെല്ലിംഗ്ഹാം ഇപ്പോള്‍ ഒരു ക്രിക്കറ്റ് ടീമിന്റെ സഹഉടമയായി മാറിയിരിക്കുന്നു.
യുകെയിലെ അത്യാധുനിക ക്രിക്കറ്റ് ടൂര്‍ണമെന്റായ ദ ഹണ്ട്രഡ് ക്രിക്കറ്റ് ലീഗിലെ ബര്‍മിംഗ്ഹാം ഫീനിക്സ് എന്ന ഫ്രാഞ്ചൈസിയുടെ 12 ശതമാനം ഓഹരികളാണ് താരം സ്വന്തമാക്കിയത്. ഈ മൈനോറിറ്റി ഓണര്ഷിപ്പിനായി ഏകദേശം ഒരു ദശലക്ഷം പൗണ്ടാണ് താരം നിക്ഷേപിച്ചിരിക്കുന്നത്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പ്രമുഖ കമെന്റേറ്ററുമായ രവിശാസ്ത്രി ബെല്ലിംഗ്ഹാമിനെ പരിചയപ്പെടുത്തുന്ന വീഡിയോ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ദ ഹണ്ട്രഡ് ക്രിക്കറ്റിന്റെ ആറാം എഡിഷനിടെയാണ് താരത്തിന് രവിശാസ്ത്രി ഗംഭീരമായ വരവേൽപ്പ് നൽകിയത്.
ബര്‍മിംഗ്ഹാം ഫീനിക്സും വെല്‍ഷ് ഫയറും തമ്മിലുള്ള ടോസിന് മുന്നോടിയായിരുന്നു ബെല്ലിംഗ്ഹാം ഗ്രൗണ്ടില്‍ എത്തിയത്. ലോകകപ്പ് ഫുട്ബോളില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി ഏഴ് ഗോളുകളാണ് ബെല്ലിംഗ്ഹാം സ്കോര്‍ ചെയ്തത്.
ലോകകപ്പില്‍ ഒരു ഇംഗ്ലീഷ് ഫുട്ബോളറുടെ ഏറ്റവും മികച്ച സ്കോറിംഗ് പ്രകടനം കാഴ്ചവെച്ച താരത്തെ രവിശാസ്ത്രി മത്സരത്തിന്റെ ടോസിലേക്ക് ക്ഷണിച്ചപ്പോള്‍ സ്റ്റേഡിയം ആവേശത്തിലായി. സ്വന്തം നാടായ ബര്മിങ്ഹാമിനോടും ക്രിക്കറ്റിനോടുമുള്ള കടുത്ത സ്നേഹമാണ് ബെല്ലിംഗ്ഹാമിനെ ഈ സംരംഭത്തിലേക്ക് ആകര്‍ഷിച്ചത്.
പരീക്ഷണ ക്രിക്കറ്റുമായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഫുട്ബോളിന് പുറമെ, ഒരു പ്രൊഫഷണല്‍ ക്രിക്കറ്റ് ടീമിന്റെ ഉടമയാകുന്ന ആദ്യ സജീവ ഫുട്ബോള്‍ താരങ്ങളില്‍ ഒരാളായി ബെല്ലിംഗ്ഹാം മാറിക്കഴിഞ്ഞു. ബി സി സി ഐയുടെ ഐ പി എല്‍ ക്രിക്കറ്റിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ആറ് വര്‍ഷം മുമ്പ് ആരംഭിച്ച ദ ഹണ്ട്രഡ് ക്രിക്കറ്റ് ലീഗ്.
പരമ്പരാഗത ടി 20 ക്രിക്കറ്റിനേക്കാള്‍ വേഗതയേറിയതും ആവേശകരവുമായ രീതിയിലാണ് ഈ ലീഗ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടി20യില്‍ 120 പന്തുകളാണ് ഒരിന്നിംഗ്സിലെങ്കില് ഹണ്ട്രഡ് ക്രിക്കറ്റില്‍ നൂറ് പന്തുകള്‍ മാത്രമാണുള്ളത്.
ഈ ഫോര്‍മാറ്റില്‍ പരമ്പരാഗത രീതിയിലുള്ള ആറ് പന്തുകള്‍ ഉള്‍പ്പെടുന്ന ഓവര്‍ സമ്പ്രദായം ഇല്ല. പകരം അഞ്ച് പന്തുകള്‍ വീതമുള്ള സെറ്റുകളായാണ് കളിക്കുന്നത്.
ഒരു ബൗളര്‍ക്ക് തുടര്‍ച്ചയായി അഞ്ച് പന്തുകളോ അല്ലെങ്കില്‍ ഒന്നിച്ച് പത്ത് പന്തുകളോ എറിയാം. ഒരു മത്സരത്തില്‍ ഒരു ബൗളര്‍ക്ക് പരമാവധി 20 പന്തുകള്‍ മാത്രമേ എറിയാന്‍ സാധിക്കൂ.
ഓരോ പത്ത് പന്തുകള്‍ പൂര്‍ത്തിയാകുമ്പോഴാണ് ബൗളിംഗ് എന്‍ഡ് മാറുന്നത്. 150 മിനിറ്റില്‍, അതായത് രണ്ടരമണിക്കൂറിനുള്ളില്‍ മത്സരം അവസാനിക്കും വിധമാണ് ഇതിന്റെ ക്രമീകരണം.
ബെല്ലിംഗ്ഹാമിന്റെ ടീമിന് തോല്‍വിത്തുടക്കം ബര്‍മിംഗ്ഹാം ഫീനിക്സ്, എംഐ ലണ്ടന്‍, ലണ്ടന്‍ സ്പിരിറ്റ്, മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്സ്, ട്രെന്റ് റോക്കറ്റ്സ്, വെല്‍ഷ് ഫയര്‍, സണ്‍റൈസേഴ്സ് ലീഡ്സ്, സതേണ്‍ ബ്രേവ് എന്നിവയാണ് ടൂർണമെന്റിലെ പ്രധാന ടീമുകൾ. ഓരോ ഫ്രാഞ്ചൈസിക്കും പുരുഷ, വനിതാ ടീമുകളുണ്ട്.
രവിശാസ്ത്രി സ്വീകരിച്ചാനയിച്ച മത്സരത്തില്‍ ബര്‍മിംഗ്ഹാം ഏഴ് വിക്കറ്റിന് വെല്‍ഷ് ഫയറിനോട് തോല്‍വി വഴങ്ങിയിരുന്നു. ലോകകപ്പിന് ശേഷമുള്ള അവധിക്കാലം ആസ്വദിക്കുന്നതിനോടൊപ്പം തന്നെ തന്റെ പുതിയ ബിസിനസ്സ് സംരംഭങ്ങളുടെ തിരക്കുകളിലുമാണ് ഈ ഇംഗ്ലീഷ് മിഡ്ഫീല്‍ഡർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

