കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സെലിബ്രിറ്റികൾ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നത് പുതിയ സംഭവമല്ല. എന്നാൽ, സമീപകാലത്ത് സോഷ്യൽ മീഡിയയുടെയും റിയാലിറ്റി ഷോകളുടെയും വളർച്ചയോടെ ഈ പ്രവണതയ്ക്ക് പുതിയൊരു മാനം കൈവന്നിട്ടുണ്ട്.
2026-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മലയാളികൾ ആകാംക്ഷയോടെ ഉറ്റുനോക്കിയ രണ്ട് പോരാട്ടങ്ങളായിരുന്നു കുണ്ടറയിലേയും തൃക്കാക്കരയിലേയും മത്സരങ്ങൾ. റിയാലിറ്റി ഷോയായ ‘ബിഗ് ബോസി’ലൂടെ കേരളക്കരയാകെ തരംഗമായ റോബിൻ രാധാകൃഷ്ണനും അഖിൽ മാരാരും അണിനിരന്നതോടെ ഈ മണ്ഡലങ്ങൾ വാർത്തകളിൽ ഇടംപിടിച്ചു.
എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ, ഡിജിറ്റൽ ലോകത്തെ ലൈക്കുകളും കമന്റുകളും വോട്ട് പെട്ടിയിൽ പ്രതിഫലിക്കില്ലെന്ന കയ്പ്പുള്ള സത്യമാണ് ഈ താരങ്ങൾക്ക് നേരിടേണ്ടി വന്നത്. കുണ്ടറയിൽ റോബിന് കനത്ത തിരിച്ചടി: വിഷ്ണുനാഥ് തരംഗത്തിൽ അടിപതറി ബിഗ് ബോസ് ക്രേസ് കുണ്ടറ നിയമസഭാ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ പി.സി.
വിഷ്ണുനാഥിനെ നേരിടാൻ എൻഡിഎ രംഗത്തിറക്കിയത് ഡോ. റോബിൻ രാധാകൃഷ്ണനെയായിരുന്നു.
ബിഗ് ബോസ് സീസൺ 4-ലൂടെ വലിയൊരു ആരാധകവൃന്ദത്തെ, പ്രത്യേകിച്ച് യുവാക്കളെയും സ്ത്രീകളെയും നേടിയെടുത്ത റോബിന്റെ പ്രശസ്തി വോട്ടായി മാറുമെന്ന് ബിജെപി കണക്കുകൂട്ടി. യുവാക്കളുടെയും നിഷ്പക്ഷ വോട്ടർമാരുടെയും പിന്തുണയോടെ മണ്ഡലത്തിൽ അട്ടിമറി നടത്താമെന്നതായിരുന്നു റോബിന്റെയും പ്രതീക്ഷ.
എന്നാൽ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ചിത്രം തികച്ചും വ്യത്യസ്തമായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി പി.സി.
വിഷ്ണുനാഥിന് ലഭിച്ചത് 87,862 വോട്ടുകളാണ്. എൽഡിഎഫ് സ്ഥാനാർത്ഥി എസ്.എൽ.
സജികുമാറിന് 55,298 വോട്ടുകൾ ലഭിച്ചപ്പോൾ, റോബിൻ രാധാകൃഷ്ണന് നേടാനായത് വെറും 18,996 വോട്ടുകൾ മാത്രമാണ്. കഴിഞ്ഞ തവണ വെറും നാലായിരത്തിൽപ്പരം വോട്ടുകൾക്ക് വിജയിച്ച വിഷ്ണുനാഥ് ഇക്കുറി തന്റെ ഭൂരിപക്ഷം എട്ടിരട്ടിയിലധികം വർദ്ധിപ്പിച്ച് 32,564 എന്ന പടുകൂറ്റൻ ലീഡിലെത്തി.
വിഷ്ണുനാഥിന്റെ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങളും ജനങ്ങളുമായുള്ള അടുത്ത ബന്ധവുമാണ് ഈ വിജയത്തിന് പിന്നിൽ. മുൻപ് ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ച അനുഭവസമ്പത്തുള്ള രാഷ്ട്രീയക്കാരനെ നേരിടാൻ വെറുമൊരു ‘സെലിബ്രിറ്റി ഇമേജ്’ മാത്രം പോരെന്ന സന്ദേശമാണ് കുണ്ടറയിലെ വോട്ടർമാർ നൽകിയത്.
ബിഗ് ബോസ് ഷോയിലെ റോബിന്റെ പ്രകടനം കണ്ട് ആവേശം കൊണ്ടവർ പോലും ഒരു നാടിന്റെ വികസനം ചർച്ചയായപ്പോൾ രാഷ്ട്രീയ പക്വതയുള്ള നേതാവിനെ തെരഞ്ഞെടുക്കുകയായിരുന്നു. തൃക്കാക്കരയിൽ അഖിൽ മാരാർക്ക് കാലിടറി: ഉമ തോമസിന്റെ റെക്കോർഡ് വിജയം ബിഗ് ബോസ് സീസൺ 5-ലെ വിജയിയായ അഖിൽ മാരാരുടെ സാന്നിധ്യമായിരുന്നു തൃക്കാക്കരയിലെ പ്രധാന ആകർഷണം.
‘ജനങ്ങൾക്ക് എന്നെ അറിയാം, എന്റെ നിലപാടുകൾ അറിയാം’ എന്ന അമിത ആത്മവിശ്വാസത്തോടെയാണ് മാരാർ വോട്ടു തേടിയിറങ്ങിയത്. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള മാരാർക്ക് തൃക്കാക്കരയിലെ പ്രൊഫഷണലുകളെയും യുവാക്കളെയും സ്വാധീനിക്കാൻ കഴിയുമെന്ന് ബിജെപി വിശ്വസിച്ചു.
എന്നാൽ ഫലം വന്നപ്പോൾ അഖിൽ മാരാർക്ക് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് 83,375 വോട്ടുകൾ നേടി 50,211 എന്ന റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോൾ, അഖിൽ മാരാർക്ക് ലഭിച്ചത് വെറും 21,424 വോട്ടുകൾ മാത്രമാണ്.
എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പുഷ്പ ദാസ് 33,164 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി.
തൃക്കാക്കരയുടെ ചരിത്രത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്. പി.ടി.
തോമസിന്റെ പാരമ്പര്യവും ഉമ തോമസിന്റെ വ്യക്തിപ്രഭാവവും തൃക്കാക്കരയിലെ വോട്ടർമാർക്കിടയിലുള്ള ശക്തമായ ബന്ധവുമാണ് യുഡിഎഫിന് തുണയായത്. കൊച്ചി നഗരത്തോട് ചേർന്നുകിടക്കുന്ന, അഭ്യസ്തവിദ്യർ ഏറെയുള്ള മണ്ഡലത്തിൽ അഖിൽ മാരാരുടെ മാസ് ഡയലോഗുകളോ റിയാലിറ്റി ഷോയിലെ ഇമേജോ ഒരു ചലനവും ഉണ്ടാക്കിയില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

