ആലപ്പുഴ ∙ ജലവിതരണം നിർത്തിയിരുന്ന ദിവസങ്ങളിൽ ദേശീയപാത അതോറിറ്റി കൊമ്മാടി ജംക്ഷനിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിന്റെ മുകളിൽ കൂടി ഓട കോൺക്രീറ്റ് ചെയ്തു.
നാട്ടുകാർ എതിർത്തെങ്കിലും നിർമാണക്കമ്പനി ഉദ്യോഗസ്ഥർ പിൻവാങ്ങിയില്ല. ഇന്നലെ ഉച്ചയോടെ ജലവിതരണം തുടങ്ങിയപ്പോൾ കോൺക്രീറ്റ് ചെയ്ത ഓടയുടെ അടിഭാഗം വഴി വെള്ളം പാഴാകാൻ തുടങ്ങി.
ഓട
നിർമിക്കാൻ കഴിഞ്ഞ ഒന്നിന് കുഴിയെടുത്തു. പക്ഷേ അന്ന് നിർമാണം തുടങ്ങിയില്ല.
അടുത്ത മൂന്നു ദിവസങ്ങളിൽ ജലവിതരണം ഉണ്ടാകില്ലെന്നു ജല അതോറിറ്റിയുടെ അറിയിപ്പ് ഉണ്ടായിരുന്നു. ഇത് കണക്കാക്കി ഓട
നിർമാണം തുടങ്ങി. പൈപ്പ് ലൈൻ മൂടി നിർമാണം നിർത്തിവയ്ക്കണമെന്നു നാട്ടുകാരെത്തി ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല.
നാട്ടുകാർ ഉടൻ തന്നെ ജല അതോറിറ്റിയെ അറിയിച്ചു.
അവർ നടപടി സ്വീകരിക്കുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. പക്ഷേ ജല അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയില്ല.
ഇതിനിടെ ഇന്നലെ ഉച്ചയ്ക്കു ശേഷം ജലവിതരണം തുടങ്ങിയപ്പോൾ കോൺക്രീറ്റ് ചെയ്ത ഓടയുടെ അടിവശത്തു കൂടി ശുദ്ധജലം നഷ്ടപ്പെടാൻ തുടങ്ങി.
കൊമ്മാടി ജംക്ഷന് കിഴക്കുഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും നാല് ദിവസമായി ശുദ്ധജലം കിട്ടുന്നില്ലെന്നു കൗൺസിലർ എം.എസ്.സർജു പറഞ്ഞു. ജല അതോറിറ്റിയെ പല തവണ അറിയിച്ചിട്ടും പ്രശ്നം പരിഹരിക്കുന്നില്ലെന്നു പ്രദേശവാസി സിഎംഎസ് കോംപൗണ്ടിൽ തോമസ് മാത്യു പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

