തിരുവനന്തപുരം: വിസിക്കെതിരായ പ്രതിഷേധത്തിനിടെ കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. ആദ്യം നിഷ്ക്രിയമായിരുന്ന പൊലീസ് ലോക്ഭവൻറെ ഇടപടെലോടെയാണ് പ്രതിഷേധക്കാരെ നേരിട്ടത്.
യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനെ അറസ്റ്റ് ചെയ്തതോടെ സംഘർഷം രൂക്ഷമായി.. പ്രതിഷേധത്തിന് പിന്നാല സർവ്വകലാശാല യൂണിയൻ വിസി അസാധുവാക്കി.
കാലാവധി തീർന്നെന്ന് വിസിയും പ്രതികാര നടപടിയെന്ന് എസ്എഫ്ഐയും നിലപാടെടുത്തു. ഒരിടവേളക്ക് ശേഷമാണ് കേരളവിസിയും എസ്എഫ്ഐയും തമ്മിലെ തർക്കം സംഘർഷത്തിലേക്ക് നീങ്ങിയത്.യൂണിയൻ കലോത്സവം നടത്താൻവിസി അനുമതി നൽകില്ലെന്നാരോപിച്ചുള്ള സമരത്തിൻറെ തുടർച്ചയായിരുന്നു ഇന്ന്.
പ ന്ത്രണ്ട് മണിയോടെ സർവകലാശാല പരിസരത്ത് പ്രവർത്തകർ സംഘടിച്ചു. ആദ്യം പൊലീസ് നോക്കി നിന്നു.
പ്രതിഷേധം തുടരുന്നതിനിടെ പൊലീസ് നിഷ്ക്രിയതയിൽ വിസിയുടെ പരാതി ലോക് ഭവനോളമെത്തി. പിന്നിട് ഗവർണ്ണർ ഇടപെട്ടതോടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് തയ്യാറായതും സംഘർഷം പരിധിവിട്ടതും യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് അശ്വിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബാരിക്കേഡു നിരത്തി പ്രതിഷേധക്കാർ പൊലീസ് വാഹനം തടഞ്ഞിട്ടു. പ്രവര്ത്തകരെ ബലം പ്രയോഗിച്ച് മാറ്റിയ ശേഷമാണ് പൊലീസ് വാഹനം കടന്നുപോയത്.
കൺഡോൺമെന്റ് സ്റ്റേഷൻ വരെ പ്രതിഷേധവുമായി പ്രവർത്തകർ പിന്നാലെ അതിടെ യൂണിയൻ തന്നെ വിസി അസാധുവാക്കി. കാലാവധി തീര്ർന്നെനനാണ് വിസിയുടെ ന്യായം.
പ്രതികാര നടപടി മാത്രമെന്ന് പറയുന്നു എസ്എഫ്ഐ .പുതിയ യൂണിയൻ തെരഞ്ഞെടുപ്പ്നടത്താനാണ് ജനറൽ കൗൺസിൽ രൂപീകരിച്ചത്. നിലവിലെ യൂണിയന്റെ നേതൃത്വത്തിൽ ഏപ്രിലിൽ കലോത്സവം നടത്തിയതാണെന്നാണ് വിസിയുടെ വിശദീകരണം.
എന്നാൽ അത്കഴിഞ്ഞ വർഷത്തെ മുടങ്ങിയ കലോത്സവമെന്നാണ് എസ്എഫ്ഐ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

