പറവൂർ ∙ നഗരസഭയുടെ കീഴിലുള്ള മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ നവീകരണ ജോലികൾ ആരംഭിച്ചു. സെപ്റ്റംബറിൽ മന്ത്രി വി.അബ്ദുറഹ്മാൻ നിർമാണോദ്ഘാടനം നടത്തിയിരുന്നെങ്കിലും സാങ്കേതിക കാര്യങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് നവീകരണത്തിനു തുടക്കമിട്ടത്. പല ലെയറുകളിലായി മണ്ണടിച്ചു മൈതാനം നിരപ്പാക്കുകയാണ് ആദ്യം ചെയ്യുക.
ക്രിക്കറ്റ്, ഫുട്ബോൾ എന്നിവ കളിക്കാൻ കഴിയുന്ന നാച്യുറൽ ടർഫ്, ക്രിക്കറ്റ് പ്രാക്ടീസ് പിച്ച്, സിന്തറ്റിക് ടർഫ് എന്നിവ ഒരുക്കുന്നുണ്ട്. റീട്ടെയ്നിങ് വാൾ, കാന, ഫെൻസിങ്, ഫ്ലഡ്ലിറ്റ്, പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രത്യേകം ശുചിമുറികൾ, വസ്ത്രം മാറാനുള്ള മുറികൾ, വാട്ടർ ടാങ്ക്, സെക്യൂരിറ്റി കാബിൻ, ഇലക്ട്രിക്കൽ റൂം എന്നിവയും നിർമിക്കും.
മൈതാനത്തിനു ചുറ്റും നടക്കാൻ കഴിയും വിധം ടൈൽസ് വിരിച്ചു നടപ്പാതയൊരുക്കും.
ജൂലൈ മാസത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. 2024 – 2025 വർഷത്തെ സംസ്ഥാന ബജറ്റിൽ അനുവദിച്ച 10 കോടി രൂപ ഉപയോഗിച്ചു നവീകരിക്കുന്ന സ്റ്റേഡിയത്തിന്റെ നിർമാണ ചുമതല സ്പോർട്സ് കേരള ഫൗണ്ടേഷനാണ്. ഗ്രേറ്റ് സ്പോർട്സ് ടെക് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കരാറെടുത്തിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

