പെരിയ ∙ ആഴ്ചകളുടെ ഇടവേളയ്ക്കു ശേഷം പെരിയയിൽ വീണ്ടും പുലി ഇറങ്ങിയതായി സംശയം. പുക്കളം പയറ്റിച്ചാലിലെ ചന്തുക്കുട്ടിയുടെ വീട്ടുമുറ്റത്ത് ചങ്ങലയ്ക്കിട്ട
വളർത്തുനായയെ പുലി പിടിച്ചുകൊണ്ടുപോയി. ബുധനാഴ്ച രാത്രിയാണ് സംഭവം.
നായയുടെ കുരയും തുടർന്നുള്ള കരച്ചിലും കേട്ടാണ് ചന്തുക്കുട്ടിയും മകൻ പ്രജിത്തും പുറത്തിറങ്ങിയത്. അപ്പോഴേക്കും ചങ്ങല പൊട്ടിച്ച് നായയുമായി പുലി വീടിനു പിന്നിലുള്ള കാട്ടിലേക്കു മറഞ്ഞു.
നായയെ കെട്ടിയിട്ട
സ്ഥലത്ത് ചോരപ്പാടുകളും കണ്ടെത്തി. വിവരമറിഞ്ഞ് രാത്രി തന്നെ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് മാസം മുമ്പ് പെരിയ ഏച്ചിക്കുണ്ടിലെ വീട്ടുമുറ്റത്ത് രാത്രി പുലിയെത്തിയത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.
പുല്ലൂർ കൊടവലത്ത് കിണറ്റിൽ വീണ പുലിയെ വനംവകുപ്പ് അധികൃതർ പിടികൂടി തൃശൂർ മൃഗശാലയിലേക്ക് മാറ്റിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

