കുഴൽമന്ദം ∙ നമ്മളൊക്കെ കഴിക്കുന്ന ഭക്ഷണം വിളയിച്ചെടുക്കുന്ന പാടമാണ്. ആ പാടത്തു ചേറിൽ ചവിട്ടിനിന്നു പ്രതിഷേധിക്കേണ്ടിവരുന്ന ഞങ്ങൾ കർഷകരുടെ ഗതികേട് സർക്കാരും മന്ത്രിമാരും നാട്ടുകാരും കാണണം.
ഞങ്ങൾ ഇതുവരെ ചേറ്റിലിറങ്ങിയിരുന്നതു നെല്ലു വിളയിക്കാനാണ്. ഇങ്ങനെ പ്രതിഷേധവുമായി ആ പാടത്തെ ചേറിൽ ചവിട്ടി നിൽക്കേണ്ട
അവസ്ഥയിലെത്തിച്ചത് ഭരണാധികാരികളാണ്– കുളവൻമുക്ക് പാടത്തു നടത്തിയ പ്രതിഷേധത്തിൽ വനിതകളുടെ ഉൾപ്പെടെ പ്രതിഷേധമിരമ്പി.
കൊയ്ത്തു തുടങ്ങിയിട്ട് ഒന്നരമാസമായി. ഭൂരിഭാഗം കൊയ്ത്തും കഴിഞ്ഞു. ഇതുവരെ നെല്ലെടുത്തിട്ടില്ല.
രണ്ടാംവിളയ്ക്കു ഞാറ്റടി തയാറാക്കാൻ പോലും കടം വാങ്ങണം.ഇതുവരെ നെല്ലെടുക്കാത്തതു സർക്കാരിന്റെയും സപ്ലൈകോയുടെയും കടുത്ത വീഴ്ചയാണ്. അതു മനഃപൂർവമാണെന്നു പറയേണ്ടിവരും.നിങ്ങളുടെയൊക്കെ വേതനം ഇന്നുവരെ മുടങ്ങിയിട്ടുണ്ടോ? ഞങ്ങൾക്കു പണിയെടുത്തതിന്റെ കൂലി പോലും കിട്ടുന്നില്ല.ഓരോ വർഷവും ഓരോരോ കാരണങ്ങൾ പറഞ്ഞു നെല്ലുസംഭരണം നീട്ടിക്കൊണ്ടു പോകും.
ഈ വർഷത്തെ കാരണം മില്ലുകളുടെ തലയിലിട്ടു. ഇതു സർക്കാർ തന്നെ നെല്ലു സംഭരണം അട്ടിമറിക്കുന്നതാണ്.
സർക്കാരും സപ്ലൈകോയും ഇനി എപ്പോൾ നെല്ലെടുക്കാനാണ്? ഇതെന്തു സർക്കാരും സപ്ലൈകോയും മന്ത്രിമാരുമാണ്?, കർഷകർ ചോദിക്കുന്നു.കുഴൽമന്ദം ബ്ലോക്ക് പാടശേഖര സമിതി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം ചെയർമാൻ കെ.എ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ ഐ.സി.ബോസ് അധ്യക്ഷനായി.ഭാരവാഹികളായ പി.ആർ.കരുണാകരൻ എം.സി.മുരളീധരൻ, സജീഷ് കുത്തനൂർ, പി.വി.സുരേഷ്കുമാർ, കെ.സി.അശോകൻ, രഘു മാത്തൂർ, കെ.അപ്പു, കെ.ഉണ്ണിക്കൃഷ്ണൻ, സി.പ്രകാശൻ, എൻ.പത്മിനി, എം.ഡി.റെയിൻ സിങ്, എം.ആർ.വിജയശങ്കർ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

