തിരുവനന്തപുരം ∙ പണി പൂർത്തിയാക്കിയ പ്രവൃത്തിയുടെ ബിൽ മാറി നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത മുൻ അസി.എൻജിനീയർക്ക് വിവിധ വകുപ്പുകളിലായി 10 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
കരമന മേലാറന്നൂർ കൃഷ്ണ ഭവനിൽ സി.ശിശുപാല(61)നെയാണ് വിജിലൻസ് കോടതി ജഡ്ജി എ.മനോജ് ശിക്ഷിച്ചത്.
കോർപറേഷൻ ഫോർട്ട് സോണൽ ഓഫിസ് പരിധിയിലെ വിവിധ പ്രവൃത്തികൾ ഏറ്റെടുത്ത് ചെയ്യുന്ന കരാറുകാരനായ പരാതിക്കാരൻ 2017-2018 കാലഘട്ടത്തിൽ ഫോർട്ട് സോണൽ ഓഫിസ് പരിധിയിലെ ബീമാപള്ളി വാർഡിലെ ഒരു റോഡിൽ ഇന്റർ ലോക്ക് പാകുന്ന ജോലി പൂർത്തിയാക്കിയിരുന്നു. പൂർത്തീകരിച്ച പ്രവൃത്തിയുടെ ബിൽ തുകയായ 4,22,000 രൂപ മാറി നൽകുന്നതിന് ഫോർട്ട് സോണൽ ഓഫിസിലെ അസിസ്റ്റന്റ് എൻജിനീയറായിരുന്ന ശിശുപാലൻ 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
ആദ്യ ഗഡുവായി 5,000 രൂപ വാങ്ങുകയും തുടർന്ന് ബാക്കി തുകയായ 10,000 രൂപ വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]