ഗുരുവായൂർ ∙ ഹോട്ടൽ മാനേജരിൽ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ ഓഫിസർ അറസ്റ്റിൽ. മാള കൊമ്പൊടിഞ്ഞമാക്കൽ താഴേക്കാട് സ്വദേശി കെ.എ.ജയപ്രകാശിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
ചാവക്കാട് അസി. ലേബർ ഓഫിസറായിരുന്ന ജയപ്രകാശ് ഓഗസ്റ്റ് 30ന് പരിശോധനയ്ക്ക് എത്തി ഹോട്ടലിൽ താൽക്കാലിക ജീവനക്കാരുടെ എണ്ണം കൂടുതലാണെന്നും നടപടി എടുക്കാതിരിക്കാൻ സെപ്റ്റംബർ 16ന് ഓഫിസിൽ എത്തണമെന്നും മാനേജരോട് ആവശ്യപ്പെട്ടു.
ഹാജരാകാൻ നോട്ടിസ് അയയ്ക്കുകയും ചെയ്തു.
മാനേജരെത്തിയപ്പോൾ 10,000 രൂപ കൈക്കൂലി നൽകിയാൽ നടപടിയിൽ നിന്നൊഴിവാക്കാം എന്നു വാഗ്ദാനം ചെയ്തു. 5000 രൂപ കയ്യോടെ വാങ്ങി.
ഇതിനിടെ കഴിഞ്ഞ 17ന് ജയപ്രകാശ് എറണാകുളം കാക്കനാട്ടെ ലേബർ ഓഫിസിലേക്കു പ്രമോഷൻ ആയി സ്ഥലം മാറിയിരുന്നു. ഇക്കാര്യം മറച്ചുവച്ച് 5000 രൂപ കൂടി ആവശ്യപ്പെട്ടു.
ഗൂഗിൾ പേ വഴി അയയ്ക്കാനായിരുന്നു നിർദേശം. സാധ്യമല്ലെന്നു മാനേജർ പറഞ്ഞപ്പോൾ നേരിട്ടെത്തി കൈപ്പറ്റാമെന്നറിയിച്ചു.
ഹോട്ടൽ മാനേജർ തൃശൂർ വിജിലൻസ് ഡിവൈഎസ്പിയെ വിവരം അറിയിച്ചു. 5000 രൂപ വാങ്ങാൻ ജയപ്രകാശ് ഇന്നലെ ഹോട്ടലിൽ എത്തിയപ്പോൾ വിജിലൻസ് കയ്യോടെ പിടികൂടി.
ജയപ്രകാശിനെ കോടതി റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]