ജയ്പുർ ∙ വിവാഹമോചന കേസിൽ വാദം കേൾക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, രാജസ്ഥാനിലെ ജുൻജുനുവിൽ പൊലീസ് കോൺസ്റ്റബിൾ ഭാര്യയെയും ആറ് വയസ്സുള്ള മകനെയും വാളുകൊണ്ട് ആക്രമിച്ച ശേഷം
ചെയ്തു. കോൺസ്റ്റബിളായ രാജ്കുമാർ കാന്തിവാൾ പഞ്ചായത്ത് രാജ് വകുപ്പിൽ ജോലി ചെയ്യുന്ന ഭാര്യ കവിത ദേവതിയെ ഏഴു വർഷം മുൻപാണ് വിവാഹം കഴിച്ചത്.
രണ്ടു വർഷമായി ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു.
ഓഗസ്റ്റ് 20 നാണ് വിവാഹമോചന കേസിന്റെ വാദം ആരംഭിക്കാനിരുന്നത്. ഇന്ന് കവിതയും മകനും വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ രാജ്കുമാർ എത്തുകയും ദമ്പതികൾ തമ്മിൽ വഴക്കിടുകയുമായിരുന്നു.
വഴക്കിനിടെ, രാജ്കുമാർ വാളുകൊണ്ട് കവിതയെയും കുട്ടിയെയും ആക്രമിച്ചു. നിലവിളി കേട്ട് അയൽക്കാർ ഓടി എത്തിയപ്പോഴേക്കും രാജ്കുമാർ ഓടി രക്ഷപ്പെട്ടിരുന്നു.
തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കവിതയുടെ ആരോഗ്യനില ഗുരുതരമാണ്.
ദമ്പതികളുടെ മകന്റെ കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.
സംഭവം നടന്ന് ഏകദേശം മൂന്നു മണിക്കൂറിനു ശേഷം, റെയിൽവേ ട്രാക്കിൽ രാജ്കുമാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാർ റെയിൽവേ ട്രാക്കിനു സമീപം പാർക്ക് ചെയ്ത ശേഷം ഇയാൾ ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നു.
ഇതിനിടെ രാജ്കുമാർ ആത്മഹത്യ ചെയ്യുന്നതിനു മുൻപുള്ള ഓഡിയോ ക്ലിപ്പും വിഡിയോയും പുറത്തുവന്നു.
കവിതയ്ക്ക് ഹരിയാന സ്വദേശിയായ വിക്രം എന്ന വ്യക്തിയുമായി ബന്ധമുണ്ടെന്നും അയാളുടെ കുഞ്ഞ് കവിതയുടെ വയറ്റിലുണ്ടെന്നുമാണ് രാജ് കുമാർ പറയുന്നത്. കവിത വിവാഹമോചനത്തിനായി തന്നെ സമ്മർദ്ദത്തിലാക്കിയെന്നും, വിക്രം തനിക്കു നേരെ വധഭീഷണി മുഴക്കുകയാണെന്നും രാജ് കുമാർ ആരോപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]