
പാറശാല ∙ തിരക്കേറിയ ചെങ്കവിള–അയിര റോഡിൽ ഒന്നര ഏക്കറോളം വിസ്തൃതിയുള്ള അയിര കുളത്തിന്റെ റോഡ് വശത്തുള്ള ഭാഗത്ത് സുരക്ഷാ വേലി ഇല്ലാത്തത് അപകട ഭീഷണി ഉയർത്തുന്നു.
നാലു മീറ്റർ മാത്രം വീതിയുള്ള റോഡിൽ കാൽ തെന്നിയാൽ പതിനഞ്ച് അടിയോളം വെള്ളം നിറഞ്ഞ കുളത്തിൽ വീഴും. 1500 വിദ്യാർഥികൾ പഠിക്കുന്ന അയിര ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള പ്രധാന റോഡിനു സമീപം കുളം.
5 മാസം മുൻപ് കാർ തിരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് പ്രദേശവാസിയായ യുവാവ് മരിച്ചു.
സംരക്ഷണ വേലി ഉണ്ടായിരുന്നെങ്കിൽ അപകടം ഒഴിവായേനെ.
ഒരു വാഹനത്തിനു മാത്രം കടന്നു പോകാൻ സ്ഥലമുള്ള ഇടുങ്ങിയ റോഡാണിത്. ഒന്നര കോടിയോളം രൂപ ചെലവിട്ട് രണ്ട് വർഷം മുൻപ് കുളം നവീകരിച്ച വേളയിൽ പാർശ്വഭിത്തി, സുരക്ഷാവേലി എന്നിവ നിർമിക്കുന്നതിനു വേണ്ടി 26 ലക്ഷം രൂപ അധികം അനുവദിച്ചിരുന്നു. കുളത്തിന്റെ മൂന്നു വശങ്ങളിൽ നടപ്പാതയും സുരക്ഷാവേലിയും നിർമിച്ചെങ്കിലും റോഡിനു സമീപത്തെ നിർമാണത്തിന് പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയില്ല.
മൂന്നു വശങ്ങളിലെ നടപ്പാത നിർമാണത്തിനു ശേഷം അധികം ഉണ്ടായിരുന്ന ഒൻപത് ലക്ഷത്തോളം രൂപ സമീപത്തെ മറ്റൊരു കുളത്തിനു വേണ്ടി മാറ്റി നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]