
തിരുവനന്തപുരം ∙ അണുബോംബെന്ന് പറഞ്ഞ്
കൊണ്ടുവന്ന തിരഞ്ഞെടുപ്പ് കമ്മിഷന് എതിരെയുള്ള ആരോപണങ്ങൾ ദീപാവലിക്ക് നനഞ്ഞ പടക്കം കത്തിച്ച പോലെ ആയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ
. തോറ്റു തോറ്റു തൊപ്പിയിട്ട
പാർട്ടിയെ പ്രവർത്തകർ മടുത്തു തുടങ്ങിയതാണ് തിരഞ്ഞെടുപ്പ് പ്രക്രിയയെത്തന്നെ രാഹുൽ ഗാന്ധി ലക്ഷ്യമിടാൻ കാരണമെന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.
ആരോ കീ കൊടുത്ത പാവയെ പോലെയാണ് രാഹുലിന്റെ പ്രവർത്തികളെല്ലാം. അതിർത്തിയിലെ ചൈനീസ് കയ്യേറ്റമെന്ന പ്രസ്താവനയിൽ സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങൾ തിരിച്ചടിയായതോടെയാണ് പുതിയ ആരോപണവുമായി രംഗത്ത് എത്തിയത്.
രാഹുൽ ഗാന്ധി നടത്തുന്ന ആരോപണങ്ങൾ ഏറ്റെടുക്കാതിരിക്കുന്നതാണ് മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് നല്ലത്. വർഷത്തിൽ അഞ്ചും ആറും തവണ വിനോദസഞ്ചാരത്തിനു പോകുന്ന രാഹുൽ ഗാന്ധി രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ കുറിച്ചുകൂടി പഠിക്കണം.
തിരഞ്ഞെടുപ്പിനു മുന്നേ വോട്ടർ പട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നൽകിയതാണ്. അത് അന്ന് പരിശോധിക്കാതെ ഇപ്പോൾ ഒരു വർഷം കഴിഞ്ഞുപരാതി ഉന്നയിക്കുന്നത് നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ആറേഴ് ദിവസം കൂടുമ്പോൾ ഓരോ ആരോപണം വീതം കൊണ്ടുവരികയും പിന്നാലെ പൊളിയുകയും ചെയ്യുകയാണ്.
മുംബൈ ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെ രാഹുലും കോൺഗ്രസും നടത്തിയ വ്യാജ പ്രചാരണങ്ങൾ എല്ലാം പൊളിഞ്ഞുപോയി. അതുപോലെ വോട്ടർപട്ടിക ആരോപണവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി വരുന്നതോടെ പൊളിയും.
തൃശൂരിൽ സുരേഷ്ഗോപിയെ കാണാനില്ലെന്ന പരാതി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തള്ളിക്കളഞ്ഞു. എംപി കേന്ദ്ര മന്ത്രിയായാൽ കൂടുതൽ ചുമതലകൾ ഉണ്ടാകുമെന്ന് എല്ലാവർക്കും അറിയാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]