
അന്തീനാട് ∙ ഒന്നര വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനു വിരാമമായി, അന്തീനാട് പള്ളിക്കു മുൻപിലെ പാലം 3ന് ഗതാഗതത്തിനായി തുറന്നു കൊടുക്കും.
അന്ത്യാളം-താമരമുക്ക്-അന്തീനാട് റോഡിൽ പള്ളിക്കു മുൻപിലെ പാലത്തിന്റെ അടിവശത്തെ കൽക്കെട്ട് 2013 നവംബർ 28നു ആണ് തകർന്നു വീണത്. ഇതോടെ പാലം അപകടാവസ്ഥയിലായി ഇതുവഴിയുള്ള ഗതാഗതം നിലച്ചു.
അന്ത്യാളം, താമരമുക്ക്, അന്തീനാട് പ്രദേശത്തെ ജനങ്ങളെ പാലാ-തൊടുപുഴ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ കൽക്കെട്ട് കനത്ത മഴയെ തുടർന്നായിരുന്നു തകർന്നത്. ശാന്തിനിലയം സ്പെഷൽ സ്കൂളിലെ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനു കാൽനടക്കാരും വാഹനങ്ങളും ദിവസവും കടന്നുപോയിരുന്ന പാലം കരൂർ പഞ്ചായത്ത് 5-ാം വാർഡിലാണ് സ്ഥിതി ചെയ്യുന്നത്.
അന്തീനാട് പള്ളി, അന്തീനാട് ക്ഷേത്രം, കൊല്ലപ്പള്ളി, എന്നിവിടങ്ങളിലേക്കു പോകാനായി പ്രദേശത്തെ ജനങ്ങൾ ആശ്രയിച്ചിരുന്ന പാലത്തിനു 6 പതിറ്റാണ്ടിലേറെ പഴക്കമുണ്ടായിരുന്നു.
കൽക്കെട്ടും പാലവും തകർന്നതോടെ പുതുക്കി പണിയാൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് മാണി സി.കാപ്പൻ 25 ലക്ഷം രൂപ അനുവദിച്ചു. എന്നാൽ ഒട്ടേറെ സാങ്കേതിക തടസ്സങ്ങളെ തുടർന്ന് നിർമാണം വൈകുകയായിരുന്നു.
നാളെ 11 നു പാലം ജംക്ഷനിൽ മാണി സി.കാപ്പൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. കരൂർ പഞ്ചായത്ത് പ്രസിഡന്റ് അനസ്യാ രാമൻ അധ്യക്ഷത വഹിക്കും.
അന്തീനാട് പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ പഴേപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]