
രാജാക്കാട്∙ ചെമ്മണ്ണാർ–ഗ്യാപ് റോഡിൽ കാക്കാക്കട ഭാഗത്ത് വീണ്ടും വാഹനാപകടം.
ഇന്നലെ രാത്രിയാണ് വട്ടവട സ്വദേശികൾ സഞ്ചരിച്ച ജീപ്പ് ഇറക്കമിറങ്ങുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് കാക്കാക്കട
പറയൻകുഴിയിൽ ശശിയുടെ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറിയത്. വാഹനത്തിന്റെ മുൻഭാഗം ചെറിയ കൽക്കെട്ടിന് താഴേക്ക് പതിച്ചതോടെ വാഹനം നിന്നതുകാെണ്ട് യാത്രക്കാർക്ക് പരുക്കില്ല.
ശശിയുടെ വീട്ടുമുറ്റത്തേക്ക് മുൻപും വാഹനങ്ങൾ മറിഞ്ഞിരുന്നു.അപകട
ഭീഷണിയാെഴിവാക്കാൻ സംരക്ഷണ ഭിത്തിയുൾപ്പെടെ നിർമിക്കുമെന്ന് പാെതുമരാമത്ത് അധികൃതർ വാഗ്ദാനം ചെയ്തെങ്കിലും തുടർ നടപടികളുണ്ടായില്ല. 2022ൽ ഇൗ റോഡിന്റെ നിർമാണം പൂർത്തിയായ ശേഷം ഇതുവരെ നാൽപതോളം അപകടങ്ങളാണ് ഇൗ റോഡിൽ സംഭവിച്ചത്.
വിവിധ അപകടങ്ങളിലായി 11 പേർക്ക് ജീവൻ നഷ്ടമായി.അപകടത്തിൽപെട്ടത് കൂടുതലും ഇരുചക്ര വാഹനങ്ങളായിരുന്നു.
കുത്തിറക്കവും കാെടുംവളവുകളും നിറഞ്ഞതാണ് ഗ്യാപ് മുതൽ കാക്കാക്കട വരെയുള്ള ഭാഗം.
7 കിലോമീറ്ററോളം തുടർച്ചയായി ബ്രേക്ക് പ്രയോഗിക്കുമ്പോഴും വാഹനങ്ങൾ അപകടത്തിൽപെടാൻ സാധ്യതയേറെയാണ്. വഴി പരിചയമില്ലാത്ത ഡ്രൈവർമാർ ഗിയർ ഡൗൺ ചെയ്യാതെ ഇറക്കം ഇറങ്ങുന്നതും വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമാകാൻ കാരണമാകുന്നു.റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടത്തി 146.67 കോടി രൂപ മുടക്കി നിർമിച്ച ചെമ്മണ്ണാർ–ഗ്യാപ് റോഡിന് 29.9 കിലോമീറ്റർ ദൂരമുണ്ട്.
ഇതിൽ ഗ്യാപ് മുതൽ കാക്കാക്കട
വരെയുള്ള ഭാഗത്തെ റോഡ് നിർമാണം അശാസ്ത്രീയമായതിനാലാണ് അപകടങ്ങളുണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു.സമുദ്ര നിരപ്പിൽനിന്ന് 7,200 അടി ഉയരത്തിലുള്ള ചാെക്രമുടി ഭാഗത്ത് റോഡ് നിർമിച്ചപ്പോൾ ശാസ്ത്രീയ പഠനങ്ങളാെന്നും നടത്തിയിരുന്നില്ല. ഇത്രയും ചെങ്കുത്തായ ഭാഗത്ത് ചുരത്തിന്റെ മാതൃകയിലാണ് റോഡ് നിർമിക്കേണ്ടത്.
എന്നാൽ പഠനമാെന്നും നടത്താതെ ലഭിച്ച ഡിപിആർ അനുസരിച്ച് റോഡ് നിർമാണം പൂർത്തിയാക്കുകയാണ് ചെയ്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]