
വിവേകാനന്ദ അന്തർദേശീയ സമാധാന പുരസ്കാരം മാതാ അമൃതാനന്ദമയി ദേവിക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അമൃതപുരി (കൊല്ലം)∙ സംസ്കാരവും മൂല്യങ്ങളും ഉൾകൊള്ളുന്ന ഭാരതത്തിന്റെ സനാതന ധർമ്മം പഠിക്കാനും പഠിപ്പിക്കാനും നമ്മൾ തയ്യാറാകണമെന്ന് മാതാ അമൃതാനന്ദമയി ദേവി. സ്വാമി വിവേകാനന്ദന്റെ ജീവിതം നൽകുന്ന സന്ദേശവും അതാണ് എന്നും പ്രകൃതി എല്ലാവരുടേതാണ് എന്ന് ചിന്തിച്ചാൽ ലോകത്ത് സമാധാനം ഉണ്ടാകുമെന്നും അമ്മ പറഞ്ഞു. വിവേകാനന്ദ ഇന്റർനാഷണൽ റിലേഷൻസ് ഏർപ്പെടുത്തിയ വിവേകാനന്ദ അന്തർദേശീയ സമാധാന പുരസ്കാരം ഏറ്റുവാങ്ങി പ്രഭാഷണം നടത്തുകയായിരുന്നു അമ്മ. അമൃതപുരി ആശ്രമം ഹാളിൽ നടന്ന ചടങ്ങിൽ അമ്മ പുരസ്ക്കാരം ഏറ്റുവാങ്ങി. അന്താരാഷ്ട്രതലത്തിൽ അമ്മ നടത്തിവരുന്ന പൊതുജനക്ഷേമ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം.
അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിൽ നടന്ന ചടങ്ങിൽ വിവേകാനന്ദ ഇന്റർനാഷണൽ റിലേഷൻസ് ഫൗണ്ടേഷൻ കൺവീനർ ഗഗൻ മഹോത്ര, മുഖ്യ രക്ഷാധികാരി രവികുമാർ അയ്യർ, എന്നിവരിൽ നിന്നും അമ്മ ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഏറ്റുവാങ്ങി. അമ്മ സഞ്ചരിക്കുന്ന ലോകത്തിന്റെ ഒരോ ഇടത്തും സമാധാനം പുലരുന്നു എന്നതാണ് സത്യമെന്നും ധർമ്മത്തിലും സത്യത്തിലും ഊന്നിയ ഭാരതത്തിന്റെ സനാതന സന്ദേശം ലോകത്തിന് പടർത്താൻ അമ്മയ്ക്കും കഴിയുമെന്നും ചടങ്ങിൽ സംസാരിച്ച വിവേകാനന്ദ ഇന്റർനാഷണൽ റിലേഷൻസ് മുഖ്യ രക്ഷാധികാരി രവികുമാർ അയ്യർ പറഞ്ഞു. വിവേകാനന്ദ ഇന്റർനാഷണൽ റിലേഷൻസ് കോർഡിനേറ്റർ ഗഗൻ മഹോത്ര, തർപ്പൺ ഫൗണ്ടേഷൻ സിഇഒ സരിക പന്ഹാൽകർ, സ്വാനാഥ് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ശ്രേയ ഭാരതീയ, ചക്ര ഫൗണ്ടേഷൻ ചെയർമാൻ എ രാജശേഖരൻ, തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.