
സഹോദരിയുടെ വിവാഹ നിശ്ചയത്തിനായി വാങ്ങിയ സാരിയുടെ നിറമിളകി: വ്യാപാരിക്ക് 36,500 രൂപ പിഴ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ സഹോദരിയുടെ വിവാഹ നിശ്ചയത്തിനായി വാങ്ങിയ സാരി ഉടുത്തപ്പോൾ കളർ ഇളകിയ കാര്യം അറിയിച്ചിട്ടും പരിഹാര നടപടി സ്വീകരിച്ചില്ലെന്ന ഉപയോക്താവിന്റെ ഹർജിയിൽ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വ്യാപാരിക്കു 36,500 രൂപ പിഴ ചുമത്തി. എറണാകുളം കൂവപ്പടി സ്വദേശി ജോസഫ് നിക്കോളാസാണു പരാതിക്കാരൻ. മികച്ച ഗുണമേന്മയുള്ളതെന്ന് എതിർകക്ഷി പറഞ്ഞ 14 സാരികൾ ഹർജിക്കാരൻ 89,199 രൂപയ്ക്കു വാങ്ങി. ഇതിൽ 16,500 രൂപ വിലയുള്ള സാരിയുടുത്തപ്പോൾ കളർ ഇളകി മോശമായി.
കുടുംബാംഗങ്ങളെല്ലാം പങ്കെടുത്ത വിവാഹ നിശ്ചയച്ചടങ്ങിൽ ഇങ്ങനെ സംഭവിച്ചതു ഹർജിക്കാരനും കുടുംബത്തിനും വലിയ മനോവിഷമത്തിന് ഇടയാക്കി. പരാതി പറഞ്ഞിട്ടും വ്യാപാരി പരിഹാരം കാണാതായതോടെ കമ്മിഷൻ മുൻപാകെ ഹർജി നൽകി.ഡി.ബി.ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കമ്മിഷൻ സാരിയുടെ വിലയായ 16,500 രൂപയും നഷ്ടപരിഹാരവും കോടതിച്ചെലവുമായി 20,000 രൂപയും 45 ദിവസത്തിനകം നൽകാൻ ഉത്തരവായി.