
200 അടി ആഴത്തിൽ പ്രഹരശേഷി, ഭാരം 13600 കിലോ; ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകളുമായി യുഎസ് പടയൊരുക്കം?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഷിങ്ടൻ ∙ ഇസ്രയേൽ–ഇറാൻ സംഘർഷം തുടരുന്നതിനിടെ ഇസ്രയേലിന്റെ അഭ്യർഥനപ്രകാരമാണ് ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ പസിഫിക് ദ്വീപായ ഗ്വാമിലേക്കു നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ആണവായുധ പദ്ധതിയിൽ നിന്ന് പിന്മാറാൻ ഇറാൻ തയാറാകുന്നില്ലെങ്കിൽ ഇറാനിലെ ഫോർദോ ആണവ താവളം ആക്രമിക്കാനാണ് യുഎസ് നീക്കമെന്നാണ് വിവരം.
യുറേനിയം സമ്പുഷ്ടീകരണം നടത്തുന്ന ഇറാന്റെ ഭൂഗർഭ ആണവനിലയം തകർക്കാൻ ശേഷിയുള്ള ആയുധവും യുദ്ധവിമാനവും കൈവശമില്ലാത്തതിനാലാണ് യുഎസ് ആയുധപ്പുരയിലെ ഏറ്റവും ഭാരമേറിയ ബോംബായ ജിബിയു-57 വഹിക്കാൻ ശേഷിയുള്ള ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ അയക്കാൻ ഇസ്രയേൽ ആവശ്യപ്പെട്ടത്. 200 അടി ആഴത്തിലുള്ള കോൺക്രീറ്റോ പാറയോ പോലും തകർക്കാൻ ബങ്കർ ബസ്റ്റർ ബോംബുകൾക്ക് ശേഷിയുണ്ട്. ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള 20 ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളാണ് യുഎസിന് നിലവിലുള്ളത്.
ഇറാൻ സംബന്ധിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്തു തീരുമാനമെടുത്താലും നടപ്പാക്കാൻ യുഎസ് സൈന്യം തയാറാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് വ്യക്തമാക്കി ദിവസങ്ങൾക്കുള്ളിലാണ് ഗ്വാമിലേക്കു ബി–2 സ്റ്റെൽത്ത് ബോംബറുകൾ നീങ്ങിത്തുടങ്ങിയത്. ഇറാനെതിരെയുള്ള ആക്രമണത്തിൽ കക്ഷി ചേരണോയെന്ന് വൈകാതെ തീരുമാനമെടുക്കുമെന്ന് ഡൊണാൾഡ് ട്രംപും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആണവ പദ്ധതി സംബന്ധിച്ച് കരാറിലെത്താൽ രണ്ടാഴ്ച സമയമാണ് ഇറാന് ട്രംപ് നൽകിയിട്ടുള്ളത്. ഇറാൻ – ഇസ്രയേൽ സംഘർഷം ചർച്ച ചെയ്യാൻ ഉടൻ ഡൊണാൾഡ് ട്രംപിന്റെ അധ്യക്ഷയിൽ ദേശീയ സുരക്ഷാ കൗൺസിൽ ചേരും.