
ആഡംബര ബൈക്കിലെത്തി പെൺകുട്ടികളെ വശീകരിച്ച് പീഡനം: കറക്കം സ്കൂളുകൾ കേന്ദ്രീകരിച്ച്: യുവാവ് അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെയും സ്ത്രീകളെയും വശീകരിച്ചു പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഡൂർ മങ്ങാട്ടുപുലം കല്ലൻകുന്നൻ മുഹമ്മദ് ഫാരിഷി (29) നെയാണ് ഇൻസ്പെക്ടർ പി.വിഷ്ണു, എസ്ഐ എസ്.കെ.പ്രിയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പീഡനം മൂലം ഗർഭിണിയായ പെൺകുട്ടിക്കു ഡോക്ടറുടെ കുറിപ്പില്ലാതെ മലപ്പുറത്തെ മെഡിക്കൽ ഷോപ്പിൽനിന്നു ഗർഭഛിദ്രത്തിനുള്ള മരുന്നു വാങ്ങി നൽകി ഗർഭം അലസിപ്പിച്ച് ഒളിവിൽ പോയ കേസിലാണു പിടിയിലായത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
സംഭവത്തിൽ പൊലീസ് പറയുന്നത്:
ആഡംബര ബൈക്കുകളിൽ സ്കൂളുകൾ കേന്ദ്രീകരിച്ചു കറങ്ങി പെൺകുട്ടികളെ വശീകരിച്ച് അവരെ സഹായിക്കാനെന്ന വ്യാജേന ബൈക്കിൽ കയറ്റിക്കൊണ്ടു പോവുകയും മലപ്പുറത്തും കോഴിക്കോടുമായി മുറികൾ വാടകയ്ക്കെടുത്തു ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും വൈകിട്ടു പെൺകുട്ടികളെ വീടുകൾക്കടുത്തുള്ള വഴിയിൽ ഇറക്കിവിടുകയുമാണ് ഇയാൾ ചെയ്യുന്നത്.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി അവിവാഹിതനാണെന്നു പറഞ്ഞാണു പെൺകുട്ടികളുമായി ചങ്ങാത്തം സ്ഥാപിക്കുന്നത്. സമൂഹ മാധ്യമങ്ങൾ വഴി ഒട്ടേറെ പെൺകുട്ടികളെ ട്രാപ്പിലാക്കി പീഡനത്തിനിരയാക്കി ഗർഭഛിദ്രം നടത്തിയതായും സാമ്പത്തിക തട്ടിപ്പു നടത്തിയതായും സൂചന ലഭിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
ഇത്തരത്തിലുള്ള മറ്റു സ്ത്രീകളുടെയും കുട്ടികളുടെയും പരാതികൾ ശേഖരിച്ചു കേസ് റജിസ്റ്റർ ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും പ്രതി പണം വാങ്ങി തിരികെ നൽകാതെ ചതിക്കപ്പെട്ട പരാതികളും അറസ്റ്റിനു ശേഷം സ്റ്റേഷനിലേക്കെത്തിയതായും പൊലീസ് പറഞ്ഞു. ഇവയിലും അന്വേഷണം പുരോഗമിക്കുകയാണ്.