
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ബസ് എത്തിയോ എന്ന് ഇനി അന്വേഷിക്കണ്ട; കാരണം തിരുവനന്തപുരത്തെ സംഭവം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ ബസ് വന്നുപോയോ എന്നറിയാൻ ജില്ലാ ആസ്ഥാനത്തെ കെഎസ്ആർടിസി ഡിപ്പോയിൽ ഇനി സംവിധാനമില്ല. സ്റ്റേഷൻ മാസ്റ്റർ ഓഫിസിനോട് ചേർന്നു പ്രവർത്തിച്ചുവന്ന അന്വേഷണ കൗണ്ടറും ഹെൽപ്ഡെസ്കും നിർത്തലാക്കി, ജീവനക്കാരെ മാറ്റി. യാത്രക്കാരെ വട്ടം ചുറ്റിച്ച് ഇന്നുമുതൽ അന്വേഷണ കൗണ്ടർ പ്രവർത്തിക്കില്ല.ജില്ലാ ആസ്ഥാനത്തെ ഡിപ്പോ, ശബരിമലയുടെ അടിസ്ഥാന ബസ് സ്റ്റേഷൻ എന്നിവ പരിഗണിച്ചാണ് ഇവിടെ അന്വേഷണ കൗണ്ടറും ഹെൽപ്ഡെസ്കും തുറന്നത്. മറ്റു ജോലികൾ ചെയ്യാൻ ബുദ്ധിമുട്ടുള്ളവരെയാണ് അദർ ഡ്യൂട്ടിയായി ഇതിനായി നിയോഗിച്ചു വന്നത്. മുതിർന്ന രണ്ടു കണ്ടക്ടർമാരായിരുന്നു ഇവിടെ മാറിമാറി ജോലി നോക്കിയിരുന്നത്. രാവിലെ 5 ന് തുറക്കുന്ന കൗണ്ടറിൽ രാത്രി 9 വരെ ജീവനക്കാർ ഉണ്ടായിരുന്നു.
കാരണം തിരുവനന്തപുരത്തെ സംഭവം
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ കൺട്രോൾ റൂമിലേക്ക് മന്ത്രി ഗണേഷ് കുമാർ വിളിച്ചപ്പോൾ ആരും ഫോൺ എടുക്കാത്ത സംഭവത്തെത്തുടർന്ന് 9 ജീവനക്കാരെ സ്ഥലം മാറ്റിയിരുന്നു. അതിനു പിന്നാലെ എല്ലാ ഡിപ്പോയിലും അദർ ഡ്യൂട്ടി ചെയ്തുവന്ന ജീവനക്കാരുടെയും ശമ്പളം തടഞ്ഞും ഹാജർ നിഷേധിച്ചും ചീഫ് ഓഫിസിൽനിന്നു ഉത്തരവുവന്നു.
ഇതേ തുടർന്നാണ് അന്വേഷണ കൗണ്ടറും ഹെൽപ്ഡെസ്കും നിർത്തലാക്കിയത്. കെഎസ്ആർടിസി ജീവനക്കാർ കൈകാര്യം ചെയ്തിരുന്ന കോൾ സെന്റർ സേവനം നിർത്തലാക്കി പുറംകരാർ നൽകാനുള്ള നീക്കമാണ് ഇതിനു പിന്നിലുള്ളതെന്നും ആക്ഷേപം ഉണ്ട്.