
ഇസ്രയേലിന് ഡാറ്റ കൈമാറുന്നു, വാട്സാപ് ഉപേക്ഷിക്കാൻ ഇറാന്റെ ആഹ്വാനം; നിഷേധിച്ച് കമ്പനി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടെഹ്റാൻ ∙ പൗരന്മാരോട് വാട്സാപ് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട് ഇറാൻ. പൗരന്മാരുടെ ഡാറ്റ ഇസ്രയേലിലേക്ക് കൈമാറുന്നുവെന്ന് ആരോപിച്ചാണ് ദേശീയ മാധ്യമത്തിലൂടെയുള്ള ഇറാന്റെ ആഹ്വാനം. എന്നാൽ ആരോപണം വാട്സാപ് നിഷേധിച്ചു. ഒരു സർക്കാരിനും ഡാറ്റ കൈമാറുന്നില്ലെന്നാണ് വാട്സാപിന്റെ പ്രതികരണം.
ജനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് തങ്ങളുടെ സേവനങ്ങൾ ബ്ലോക്ക് ചെയ്യപ്പെടുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും വാട്സാപ് പ്രതികരിച്ചു. ആപ്പ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിക്കുന്നുണ്ടെന്നും ഡാറ്റ പങ്കിടുന്നില്ലെന്നും വാട്സാപ് അധികൃതർ പറയുന്നു.
‘‘നിങ്ങൾ എവിടെയാണ് ഉള്ളതെന്ന് ഞങ്ങൾ ട്രാക്ക് ചെയ്യുന്നില്ല. ആർക്കാണ് സന്ദേശമയയ്ക്കുന്നത് എന്നതിന്റെ ലോഗുകൾ ഞങ്ങൾ സൂക്ഷിക്കുന്നില്ല. ആളുകൾ പരസ്പരം അയയ്ക്കുന്ന സ്വകാര്യ സന്ദേശങ്ങൾ ഞങ്ങൾ ട്രാക്ക് ചെയ്യുന്നില്ല. ഒരു സർക്കാരിനും ഞങ്ങൾ വിവരങ്ങൾ നൽകുന്നില്ല. അയച്ചയാൾക്കും ഉദ്ദേശിച്ച സ്വീകർത്താവിനും ഒഴികെ മറ്റാർക്കും സന്ദേശങ്ങൾ വായിക്കാൻ കഴിയാത്തതായി തുടരുന്നുവെന്ന് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉറപ്പാക്കുന്നു’’ – വാട്സപ് അധികൃതർ വ്യക്തമാക്കി.
സമീപ വർഷങ്ങളിൽ, ഇറാൻ വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് നിയന്ത്രിച്ചിരുന്നു. 2022ൽ വാട്സാപും ഗൂഗിൾ പ്ലേ സ്റ്റോറും നിരോധിച്ചിരുന്നു. 2023 അവസാനത്തോടെയാണ് ഈ നിയന്ത്രണങ്ങൾ പിൻവലിച്ചത്. ഇൻസ്റ്റഗ്രാം, ടെലിഗ്രാം എന്നിവയ്ക്കൊപ്പം ഇറാനിൽ ഏറ്റവും കൂടുതൽ ജനങ്ങൾ സന്ദേശമയയ്ക്കാൻ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്സാപ്.