
‘ഞങ്ങൾക്ക് ഒരു പൊതു ശത്രുവുണ്ട്, ഇറാൻ വീണ്ടും മഹത്തരമാകും; തീവ്ര സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളുക’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടെൽ അവീവ് ∙ ഇറാനിലെ നല്ലവരായ ജനങ്ങൾ ടെഹ്റാന്റെ തീവ്ര സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി . ലണ്ടൻ ആസ്ഥാനമായുള്ള ഇറാൻ ഇന്റർനാഷനൽ എന്ന ചാനലിനു നൽകിയ 13 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖത്തിൽ, നിങ്ങൾ ഞങ്ങളുടെ ശത്രുവല്ലെന്നും ഞങ്ങൾ നിങ്ങളുടെ ശത്രുവല്ലെന്നും ബെന്യാമിൻ നെതന്യാഹു ഇറാനികളോടായി പറഞ്ഞു.
‘‘ഞങ്ങൾക്ക് ഒരു പൊതു ശത്രുവുണ്ട്. ഞങ്ങൾ അവരോട് ദൃഢനിശ്ചയത്തോടെ പോരാടുകയാണ്. നിങ്ങൾക്ക് ഉടൻ സ്വതന്ത്രരാകാൻ അവസരം ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് തിന്മയ്ക്കെതിരായ നന്മയാണ്. ഇറാനിലെ നല്ലവരായ ജനങ്ങളോടൊപ്പം ഞങ്ങളുണ്ട്. ഈ തീവ്രമായ സ്വേച്ഛാധിപത്യം എല്ലാവരുടെയും മേൽ അടിച്ചേൽപ്പിച്ച ഭ്രാന്തിനെതിരെ നിലകൊള്ളേണ്ട സമയമാണിത്’’ – നെതന്യാഹു പറഞ്ഞു.
ഇറാനികൾ ഇപ്പോൾ അവരുടെ സർക്കാരിനെ വളരെ ദുർബലമായി കാണുന്നുവെന്നും നെതന്യാഹു പറയുന്നു. ‘‘ഇറാൻ വീണ്ടും മഹത്തരമാകുമെന്ന് എനിക്കറിയാം. അതൊരു മഹത്തായ നാഗരികതയായിരുന്നു. നിങ്ങളുടെ രാജ്യത്തിനെതിരായ ഈ കൊള്ളയടി അധികകാലം നിലനിൽക്കില്ല. ഒരു വെളിച്ചം കൊളുത്തി, അതിനെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുക. അത് ഇറാനിലെ ജനങ്ങളുടെ തീരുമാനമാണ്’’ – ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
ഇസ്രയേലി യുദ്ധവിമാനങ്ങളും ഡ്രോണുകളും ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചുവെന്നാണ് ഒടുവിലത്തെ വിവരം. കൂടാതെ റസിഡൻഷ്യൽ ഏരിയകളും ഇന്ധന ഡിപ്പോകളും ആക്രമിക്കപ്പെട്ടവയിൽ പെടുന്നു. കുറഞ്ഞത് 224 പേർ കൊല്ലപ്പെടുകയും 1,200 ൽ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു എന്നാണ് ഇറാൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഇസ്രയേൽ നഗരങ്ങളിൽ മിസൈലുകളും ഡ്രോണുകളും വർഷിച്ചാണ് ഇറാൻ തിരിച്ചടിച്ചത്. ഇതിൽ കുറഞ്ഞത് 24 പേർ കൊല്ലപ്പെടുകയും 592 പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നാണ് വിവരം.