
ആമ്പല്ലൂർ അടിപ്പാത: സ്വകാര്യബസുകൾ കടത്തിവിട്ടു തുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആമ്പല്ലൂർ ∙ ഇന്നലെ മുതൽ അടിപ്പാതയ്ക്കുള്ളിലൂടെ സ്വകാര്യബസുകളെ മാത്രം കടത്തിവിട്ടുതുടങ്ങി. വരന്തരപ്പിള്ളി, കല്ലൂർ ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകൾക്ക് ഇതോടെ അടിപ്പാതയിലൂടെ പടിഞ്ഞാറുഭാഗത്തെ സർവീസ് റോഡ് വഴി തൃശൂർ ഭാഗത്തേക്ക് പ്രവേശനം സാധ്യമായി.
അടിപ്പാതയിലേക്ക് മറ്റു വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ വച്ചിട്ടുള്ള ബാരിക്കേഡുകൾ ജീവനക്കാർ തന്നെ മാറ്റിയാണ് ബസുകൾ കടത്തിവിടുന്നത്. ഗതാഗത നിയന്ത്രണവും ജീവനക്കാർ തന്നെയാണ് തൽക്കാലം നടത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ 2 ദിവസം ഇതു തുടരാനാണ് ധാരണ. അടിപ്പാതയിലൂടെ കടന്നുപോകാൻ അനുവദിച്ചതോടെ ബസുകളുടെ സമയക്രമം പാലിക്കാൻ സാധിക്കുന്നുണ്ടെന്ന് ജീവനക്കാർ പറഞ്ഞു.
ആമ്പല്ലൂരിൽ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്നും ഗതാഗത പരിഷ്കാരത്തെ തുടർന്നും സമയക്രമം പാലിക്കാൻ സാധിക്കുന്നില്ലെന്നാരോപിച്ച് സ്വകാര്യ ബസ് ജീവനക്കാർ 2 ദിവസമായി സമരത്തിലായിരുന്നു. അടിപ്പാതയിലൂടെ സർവീസ് നടത്താൻ അനുവദിക്കണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. മഴ പെയ്തതോടെ അടിപ്പാതയിൽ വെള്ളക്കെട്ടുണ്ടെങ്കിലും ബസുകൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടില്ല.