ദേശീയപാതയുടെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം മുഖ്യമന്ത്രിയുടെ വാശി: ബിജെപി ജില്ലാ പ്രസിഡന്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തളിപ്പറമ്പ്∙ തങ്ങൾ നിർദേശിച്ച പ്ലാൻ പ്രകാരം മാത്രമേ ദേശീയപാതയുടെ നിർമാണം നടത്തുവാൻ പാടുള്ളൂവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാശിയാണ് ദേശീയപാതയുടെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും ഇതിന് ഒന്നാമത്തെ ഉത്തരവാദി കേരളത്തിലെ മുഖ്യമന്ത്രിയാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാർ. ബിജെപി സംസ്ഥാന നേതൃത്വവും തളിപ്പറമ്പിൽ വയൽക്കിളികളും ദേശീയപാതയുടെ നിലവിലുള്ള ഡിപിആർ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ബിജെപി നിർദേശിക്കുന്ന പ്ലാൻ ഉപയോഗിച്ചാണ് ദേശീയപാത നിർമിക്കുന്നതെങ്കിൽ കേരളത്തിൽ ഒരു മുഖ്യമന്ത്രിയുടെ ആവശ്യമില്ലല്ലോ എന്നാണ് ഇതിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നും കെ.കെ.വിനോദ് കുമാർ പറഞ്ഞു. സംസ്ഥാന സർക്കാർ നൽകുന്ന നിർദേശങ്ങൾ പൂർണമായും ഉൾക്കൊണ്ടെങ്കിൽ മാത്രമേ ഞങ്ങൾക്ക് ഇതുമായി സഹകരിക്കാൻ കഴിയുകയുള്ളൂവെന്ന വാശിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
അന്ന് വയൽക്കിളികളുടെ സമരത്തെ ബിജെപി മാത്രമാണ് പിന്തുണച്ചത്. കോൺഗ്രസും ലീഗും സമരത്തോട് നിസ്സഹകരണ മനോഭാവമായിരുന്നു. കോൺഗ്രസിൽ നിന്ന് വി.എം.സുധീരൻ മാത്രമാണ് സമരത്തിൽ പങ്കെടുത്തത്. ദേശീയപാത നിർമാണം വിജയകരമായി പൂർത്തിയാക്കണമെന്നും ഏതെങ്കിലും ഉദ്യോഗസ്ഥർ നിർമാണ പ്രവൃത്തികൾക്ക് തുരങ്കം വയ്ക്കുന്നുണ്ടോ എന്നും പരിശോധിക്കണമെന്നും വിനോദ് കുമാർ പറഞ്ഞു. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് വീണ കപ്പണത്തട്ടിൽ ബിജെപി നേതാക്കൾ സന്ദർശനം നടത്തി. ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.പി.ഗംഗാധരൻ, അജയകുമാർ കരിയിൽ, ടി.സി.മനോജ്, മണ്ഡലം പ്രസിഡന്റ് ഷൈമ പ്രദീപ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.