
നിലവിളിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു, പതിനാലുകാരിയെ വിവാഹം കഴിച്ച് എടുത്തുകൊണ്ട് പോയി 29കാരൻ
ബംഗളൂരു: പതിനാലുകാരിയെ ബലം പ്രയോഗിച്ച് വിവാഹം കഴിച്ച് വീട്ടിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ച 29കാരനെതിരെ കേസ്. കർണാടകയിലെ കാളികുട്ടൈ എന്ന മലയോര ഗ്രാമത്തിൽ നിന്നുളള മാദേശ് എന്ന യുവാവിനെതിരെയാണ് പരാതി. തമിഴ്നാട്ടിനടുത്തുളള തോട്ടമഞ്ഞ് എന്ന ഗ്രാമത്തിൽ നിന്നുളള പെൺകുട്ടിയെയാണ് ഇയാൾ വിവാഹം കഴിച്ചത്. മാർച്ച് മൂന്നിനായിരുന്നു സംഭവം. ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയെ വിവാഹം കഴിച്ച് ബലം പ്രയോഗിച്ച് എടുത്ത് കൊണ്ട് പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തു വന്നത്. ബംഗളൂരുവിൽ വച്ചാണ് ഇവരുടെ വിവാഹം നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]