
.news-body p a {width: auto;float: none;}
യുദ്ധവും മനുഷ്യർ മരിച്ചുവീഴുന്നതും അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും യുക്രെയിന് വേണമെങ്കിൽ ആയുധ സഹായം തുടരാൻ തയ്യാറാണെന്നും ട്രംപ് ആവർത്തിക്കുന്നു………….
2022 ഫെബ്രുവരി 24… യുക്രെയിനിൽ റഷ്യ ആക്രമണം തുടങ്ങി. നാറ്റോ സൈനിക സഖ്യത്തിൽ ചേരാനുള്ള യുക്രെയിനിന്റെ നീക്കവും പാശ്ചാത്യ അനുകൂല നിലപാടുകളും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ചൊടിപ്പിച്ചു. ആയുധ,സാമ്പത്തിക,മാനുഷിക സഹായങ്ങളും റഷ്യക്ക് മേൽ ഉപരോധം ചുമത്തി യു.എസും യൂറോപ്പും യുക്രെയിനൊപ്പം നിന്നെങ്കിലും റഷ്യ പിന്മാറിയില്ല. യുദ്ധം എങ്ങുമെത്താതെ തുടർന്നു. ജോ ബൈഡൻ മാറി ഡൊണാൾഡ് ട്രംപ് പ്രസിഡന്റായതോടെ റഷ്യയുടെ ഭാഗം കേൾക്കാനും യു.എസ് തയ്യാറായി. യുദ്ധം ചർച്ചയിലൂടെ അവസാനിപ്പിക്കാൻ ട്രംപ് പറഞ്ഞെങ്കിലും പുട്ടിൻ യു.എസിന്റെ ക്ഷണത്തെ അനുഭാവത്തോടെ സ്വീകരിച്ചു. ചർച്ചയും തുടങ്ങി. യുക്രെയിന്റെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ച വേണമെന്നും നാറ്റോ നീക്കം അവർ മറക്കണമെന്നുമാണ് ട്രംപിന്റെ നിലപാട്.
ബൈഡൻ ഭരണകൂടം യുക്രെയിന് അകമഴിഞ്ഞ് സഹായം നൽകിയതിൽ യു.എസിലെ നികുതിദായകരിൽ അമർഷമുണ്ടാക്കി. കാരണം യുദ്ധം അമേരിക്കയുടേതല്ല. ഇവിടെയാണ് ട്രംപിന്റെ ബിസിനസ് മൈൻഡ് ഉണർന്നത്. സൈനിക സഹായത്തിന് പ്രതിഫലമായി യുക്രെയിനിലെ അപൂർവ ധാതു ശേഖരത്തിലെ പങ്ക് ട്രംപ് ആവശ്യപ്പെട്ടു. അതിലൂടെ യു.എസിന് അപൂർവ ധാതുക്കൾക്കായി ചൈനയെ ആശ്രയിക്കുന്നതും കുറയ്ക്കാം. ഗാലിയം,ജെർമേനിയം,ആന്റിമണി എന്നീ ലോഹങ്ങളുടെയും സൂപ്പർ ഹാർഡ് മെറ്റീരിയലുകളുടെയും യു.എസിലേക്കുള്ള കയറ്റുമതി ചൈന കഴിഞ്ഞ വർഷം നിരോധിച്ചിരുന്നു. കരാറിനോട് സെലെൻസ്കിക്ക് താത്പര്യമില്ല. എന്നാൽ മറ്റ് മാർഗ്ഗമില്ലാത്തതിനാലും യു.എസിന്റെ സഹായം തുടർന്നും വേണമെന്നതിനാലും ഉപാധികളോടെ അംഗീകരിക്കാൻ സമ്മതം മൂളി. ഇതിന്റെ തുടർ ചർച്ചയ്ക്കാണ് സെലെൻസ്കി വെള്ളിയാഴ്ച വൈറ്റ് ഹൗസിലെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ചർച്ചയിൽ പങ്കെടുത്തു. എന്നാൽ,സെലെൻസ്കിയുടെ ഒറ്റചോദ്യത്തോടെ കഥ മാറി. യുദ്ധം നയതന്ത്റത്തിലൂടെ അവസാനിപ്പിക്കണമെന്ന വാൻസിന്റെ അഭിപ്രായത്തോട് എന്ത് നയതന്ത്റമെന്നായിരുന്നു സെലെൻസ്കിയുടെ മറുപടി. യുദ്ധത്തെ പറ്റിയുള്ള സംസാരത്തിനിടെ വാൻസിനോട് താങ്കൾ യുദ്ധം കണ്ടിട്ടുണ്ടോ എന്നും ചോദിച്ചു. സെലെൻസ്കിയുടെ താത്പര്യമില്ലായ്മയും ധിക്കാര മനോഭാവവും ട്രംപിനെയും വാൻസിനെയും ചൊടിപ്പിച്ചു. സെലെൻസ്കി യു.എസിനോട് നന്ദി കാട്ടണമെന്നും മൂന്നാം ലോകമഹായുദ്ധം വച്ച് ചൂതാട്ടം നടത്തുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ഒടുവിൽ ധാതു കരാർ ഒപ്പിടാതെ സെലെൻസ്കി വൈറ്റ് ഹൗസിന്റെ പടിയിറങ്ങി. ട്രംപിന് മുന്നിൽ അപമാനിതനായി. ശരിക്കും ആർക്കാണ് വീഴ്ച. റഷ്യയെ യുദ്ധത്തിലൂടെ തകർക്കണമെന്ന് വാശി പിടിക്കുന്ന സെലെൻസ്കിക്കോ? അതോ വിട്ടുവീഴ്ചകളിലൂടെ നാശം ഒഴിവാക്കാൻ പറയുന്ന ട്രംപിനോ? യുദ്ധവും മനുഷ്യർ മരിച്ചുവീഴുന്നതും അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും യുക്രെയിന് വേണമെങ്കിൽ ആയുധ സഹായം തുടരാൻ തയ്യാറാണെന്നും ട്രംപ് ആവർത്തിക്കുന്നു. ഇരുരാജ്യങ്ങളും വിട്ടുവീഴ്ച നടത്തണം. താൻ ആരുടെയും പക്ഷംപിടിക്കുകയല്ലെന്നും ട്രംപ് വ്യക്തമാക്കുന്നു. എന്നാൽ,സെലെൻസ്കി നിലപാട് മയപ്പെടുത്തിയെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. ആയുധത്തിലൂടെ സമാധാനം നേടില്ലെന്ന് ഏവരും ഓർക്കണം.