
.news-body p a {width: auto;float: none;}
തിരുവനന്തപുരം: ശശി തരൂർ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖം വിവാദമായിരിക്കെ പ്രതികരിക്കാൻ വിസമ്മതിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രസിദ്ധീകരിച്ചിരിക്കുന്നത് തരൂർ രാഹുൽ ഗാന്ധിയെ കാണുന്നതിന് മുൻപുള്ള അഭിമുഖമാണ്. അതിനാൽ പ്രതികരിക്കാൻ താത്പര്യമില്ലെന്നാണ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞത്.
‘കെപിസിസി പ്രസിഡന്റായിരുന്ന സമയത്ത് ഞാനാണ് തരൂരിനോട് പാർട്ടിയിൽ ചേരണമെന്ന് അഭ്യർത്ഥിച്ചത്. അദ്ദേഹത്തെപ്പോലെ ഒരാൾ പാർട്ടിയിൽ വരുന്നത് നല്ലതാണെന്ന വിശ്വാസത്തിലാണ് ക്ഷണിച്ചത്. പാർട്ടി അംഗമല്ലാതിരുന്നിട്ടുകൂടി തരൂരിനെ ഞാൻ കെപിസിസി സമ്പൂർണ യോഗത്തിൽ പങ്കെടുപ്പിച്ചു. സോണിയാ ഗാന്ധി പങ്കെടുത്ത ചടങ്ങിൽ വേദിയിലിരുത്തി. പിന്നീട് തരൂരിനെ കോൺഗ്രസ് നാല് തവണ എംപിയാക്കി. കേന്ദ്രമന്ത്രിയാക്കി. പാർട്ടിയിൽ സ്ഥാനം നൽകി’-രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിക്ക് തന്റെ സേവനങ്ങൾ വേണ്ടെങ്കിൽ മുന്നിൽ മറ്റ് വഴികളുണ്ടെന്നാണ് അഭിമുഖത്തിൽ ശശി തരൂർ പറഞ്ഞത്. തന്റെ കഴിവുകൾ പാർട്ടി വേണ്ടവിധത്തിൽ വിനിയോഗിക്കണമെന്നും അദ്ദേഹം അഭിമുഖത്തിൽ നിർദേശിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘കോൺഗ്രസിന് എന്റെ സേവനങ്ങൾ വേണ്ടെങ്കിൽ മുന്നിൽ മറ്റ് വഴികൾ ഉണ്ട്. കേരളത്തിലെ പാർട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാമതും തിരിച്ചടി നേരിടേണ്ടി വരും. ദേശീയ തലത്തിൽ തിരിച്ചടിക്ക് സാദ്ധ്യതയുണ്ട്.ഘടകകക്ഷികൾ തൃപ്തരല്ല. എന്റെ കഴിവുകൾ പാർട്ടി വിനിയോഗിക്കണം. വോട്ട് ചെയ്ത ജനം തനിക്ക് അഭിപ്രായ സ്വാതന്ത്ര്യം കൂടിയാണ് തന്നിരിക്കുന്നത്.
പല ഏജൻസികൾ നടത്തിയ സർവേകളിലും നേതൃപദവിക്ക് ഞാൻ യോഗ്യനെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. നാല് തവണയായി തിരുവനന്തപുരത്ത് ജയിക്കുന്നുണ്ട്. പാർട്ടിക്കപ്പുറമുളള തന്റെ അഭിപ്രായ പ്രകടനങ്ങൾ ജനങ്ങൾ ഇഷ്ടപ്പെടുന്നു. അതാണ് തുടർ വിജയത്തിലൂടെ മനസിലാക്കുന്നത്”-എന്നായിരുന്നു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തരൂർ പറഞ്ഞത്.