
വിദേശഫണ്ട് സ്വീകരിച്ച കേരളത്തിലെ ഒരു ക്രിസ്ത്യൻ സഭയുടെ അനധികൃത സിബിഎസ്ഇ സ്കൂൾ കച്ചവട തട്ടിപ്പിനെതിരേ കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങി. സാമൂഹ്യ സേവനത്തിന് വേണ്ടി ഉപയോഗിക്കാൻ എന്ന പേരിൽ വിദേശത്തുനിന്നും സ്വീകരിച്ച 3000 കോടി രൂപ കേരളത്തിൽ സിബിഎസ്ഇ സ്കൂളുകൾ വാങ്ങിക്കൂട്ടാൻ വേണ്ടി ഉപയോഗിച്ച് ഇതിലൂടെ 900 കോടിയുടെ നികുതിവെട്ടിപ്പാണ് ലക്ഷ്യമിടുന്നതെന്ന പരാതിയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തൊടുപുഴയ്ക്ക് അടുത്തുള്ള ഗൾഫ് ഐഡിയൽ സ്കൂൾ ഇത്തരത്തിൽ നികുതിവെട്ടിപ്പിലൂടെ കരസ്ഥമാക്കാനുള്ള പ്രസ്തുത സഭയുടെ നീക്കത്തിനെതിരെയാണ് വ്യാപക പരാതികൾ ഉയർന്നിരിക്കുന്നത്. മലപ്പുറം ജില്ലയിൽ തിരൂരിലെ ബെഞ്ചു മാർക്ക് ഇന്റർനാഷണൽ സ്കൂൾ ഇത്തരം സാമ്പത്തിക നികുതി വെട്ടിപ്പിലൂടെ പ്രസ്തുത ക്രിസ്തീയ സഭ യാതൊരു നികുതികളും അടയ്ക്കാതെ 100 കോടിയോളം രൂപയ്ക്ക് വില്പന നടത്തിയെന്നും ആരോപണമുണ്ട്.
CSR ഫണ്ടിങ് വഴി വിദേശ പണം സ്വീകരിച്ച് പൂർണ്ണമായും ഫോറിൻ മണി ട്രാൻസ്ഫർ ആക്ടിന്റെ നിയമലംഘനം നടത്തിയാണ് ഈ സഭ കേരളത്തിൽ മെഡിക്കൽ കോളേജുകളും ചർച്ചകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് എസ്റ്റേറ്റുകളും വാങ്ങിക്കൂട്ടുന്നതെന്നാണ് പരാതികൾ ഉയരുന്നത്. പ്രസ്തുത സഭക്കെതിരെ അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും ഇത്തരം സാമൂഹ്യ സേവന തുകകൾ വക മാറ്റിയതിൽ ക്രിമിനൽ കേസുകൾ നിലനിൽക്കുന്നതും കോടതി നടപടികൾ തുടരുന്നുമുണ്ടെന്നതും ദുരൂഹത വർധിപ്പിക്കുകയാണ്.
ഇതേ മാതൃകയിൽ തൃശൂർ ജില്ലയിൽ രണ്ട് CBSE സ്കൂളുകൾ കച്ചവടം നടത്തിയെങ്കിലും പിന്നീട് രേഖമൂലം പരാതി ലഭിച്ചതിനാൽ തൃശൂർ, ചാവക്കാട് മുൻസിഫ് കോടതികൾ ഇതിന്റെ തുടർ നടപടികൾ സ്റ്റേ ചെയ്തിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് ഇത്തരക്കാർ നടത്തുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്.
തൊടുപുഴയിൽ ഉള്ള ഗൾഫ് ഐഡിയൽ ഇന്റർനാഷണൽ സ്കൂളിന്റെ അനധികൃത കച്ചവടത്തിനെതിരെ സെൻട്രൽ വിജിലൻസ് ഡിപ്പാർട്ട്മെന്റിന്റെ കൊച്ചി ബ്രാഞ്ചിൽ നിന്നാണ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരുമായി അടുപ്പം പുലർത്തുന്ന ഈ സഭയ്ക്കെതിരേ കേരളത്തിലെ അന്വേഷണ ഏജൻസികൾ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസികൾ തന്നെ ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്. രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് CBSE സ്കൂളുകൾ വിൽക്കുകയോ, കൈമാറ്റം ചെയ്യുകയോ ചെയ്യാൻ പാടില്ല ഇത് അട്ടിമറിച്ചുകൊണ്ടാണ് ഉന്നതരുടെ ഒത്താശയോടെ കേരളത്തിൽ ഇത്തരം കച്ചവടങ്ങൾക്ക് കളമൊരുങ്ങുന്നത്. അതിനാൽത്തന്നെ ചില അധ്യാപകരും രക്ഷിതാക്കളും ചേർന്നു ഡൽഹിയിലെ സിബിഎസ്ഇ ആസ്ഥാനത്തും ഇതുസംബന്ധിച്ച് പരാതികൾ നൽകിയിരുന്നു.
900 കോടിയുടെ നികുതി വെട്ടിപ്പിനുള്ള 43 സിബിഎസ്ഇ സ്കൂളുകളുടെ കോടികൾ മറിയുന്ന അനധികൃത കച്ചവടമാണ് 2023 – 24 അധ്യയന വർഷത്തിൽ ഈ സഭയുടെ നേതാക്കന്മാർ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. കേന്ദ്ര വിജിലൻസ് വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ അന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എങ്കിലും ഇത്തരം അന്വേഷണങ്ങളൊക്കെ ഉന്നത സ്വാധീനം ഉപയോഗിച്ച്
അവസാനിപ്പിക്കാൻ ഈ സഭയ്ക്കും കച്ചവടക്കാർക്കും കഴിയുമോ എന്ന ചോദ്യവും ശക്തമായി ഉയരുന്നുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]