
.news-body p a {width: auto;float: none;}
വാഷിംഗ്ടൺ: വെനസ്വേല സർക്കാരിന്റെ വിമാനം പിടിച്ചെടുത്ത് യു.എസ്. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുടെ സന്ദർശനത്തിനിടെയാണ് വിമാനം പിടിച്ചെടുത്തത്. തലസ്ഥാനമായ സാന്റോ ഡൊമിൻഗോയിലെ വ്യോമതാവളത്തിൽ പിടിച്ചിട്ടിരുന്ന വിമാനത്തിന്റെ പുറത്ത് നോട്ടീസ് പതിപ്പിച്ചു.
ഉപരോധങ്ങൾ ലംഘിച്ചെന്ന പേരിലാണ് നടപടി. യു.എസിന്റെ നിർദ്ദേശപ്രകാരം കഴിഞ്ഞ വർഷമാണ് വിമാനത്തെ ഡൊമിനിക്കൻ അധികൃതർ രാജ്യത്ത് തടഞ്ഞുവച്ചത്. ഗ്രീസ്, തുർക്കി, റഷ്യ, നികരാഗ്വ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ സന്ദർശനത്തിന് വെനസ്വേലൻ സർക്കാർ വൃത്തങ്ങൾ ഉപയോഗിച്ച ഈ വിമാനം അറ്റക്കുറ്റപ്പണികൾക്കാണ് ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ എത്തിയത്. കഴിഞ്ഞ സെപ്തംബറിൽ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഒരു വിമാനം ഇതേ സാഹചര്യത്തിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്ന് തന്നെ യു.എസ് പിടിച്ചെടുത്തിരുന്നു.
അതേ സമയം, മഡുറോയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ കൈമാറുന്നവർക്കുള്ള പാരിതോഷികം യു.എസ് ജനുവരിയിൽ 2.5 കോടി ഡോളറായി ഉയർത്തിയിരുന്നു. മുമ്പ് 1.5 കോടി ഡോളറായിരുന്നു. മഡുറോയുടെ പേരിൽ ആരോപിക്കപ്പെടുന്ന മയക്കുമരുന്ന് കടത്ത്, അഴിമതി കുറ്റങ്ങൾ മുൻനിറുത്തിയാണ് നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2020ൽ മഡുറോയ്ക്കും വെനസ്വേലയിലെ ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ യു.എസ് ‘മയക്കുമരുന്ന് ഭീകരത”കുറ്റം ചുമത്തിയിരുന്നു. ഇവർ യു.എസിലേക്ക് കൊക്കെയ്ൻ ഒഴുക്കുന്നെന്നും അമേരിക്കക്കാരുടെ ആരോഗ്യത്തെ തകർക്കാനുള്ള ആയുധമായി മയക്കുമരുന്നിനെ ഉപയോഗിക്കുന്നെന്നും യു.എസ് ആരോപിച്ചിരുന്നു.
കഴിഞ്ഞ ജൂലായിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലൂടെ മഡുറോ മൂന്നാം തവണയും അധികാരത്തിലേറിയെങ്കിലും ഫലത്തെ യു.എസ് അംഗീകരിച്ചിട്ടില്ല.