സ്വന്തം ലേഖകൻ
ആലുവ: പ്രണയത്തില്‍ നിന്നും പിന്മാറാന് തയ്യാറാകാതിരുന്ന വിദ്യാര്‍ത്ഥിയ്ക്ക് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ മര്‍ദ്ദനം.
പെണ്‍കുട്ടിയുടെ അമ്മാവന്റെ നേതൃത്വത്തില്‍ ആയിരുന്നു എട്ടംഗ സംഘത്തിന്റെ മര്‍ദ്ദനം. യുവാവിന്റെ താടിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റു. ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.
ആലുവ യുസി കോളജ് വിദ്യാര്‍ഥിയായ തൗഫീഖും ഇതേ കോളജിലെ ഡിഗ്രി വിദ്യാര്‍ഥിനിയും പ്രണയത്തിലായിരുന്നു. പ്രണയത്തെക്കുറിച്ച് അറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവിന്റെ നിര്‍ദേശപ്രകാരം ക്രൂരമര്‍ദനം നടന്നുവെന്നാണ് ആരോപണം.
കഴിഞ്ഞ മാസം ഇരുപത്തിനാലിന് വൈകീട്ട് ആലുവ എടത്തലയിലെ വീട്ടില്‍നിന്ന് തൗഫീഖിനെ ബലമായി കൂട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു മര്‍ദനം. ആദ്യം കാറിലിട്ട് മര്‍ദിച്ചു. തുടര്‍ന്ന് കളമശേരിയിലെ ലോഡ്ജിലും, ആളൊഴിഞ്ഞ പറമ്ബിലുമെത്തിച്ച് മര്‍ദിച്ചുവെന്നും ഫാനില്‍ കെട്ടിത്തൂക്കി കൊല്ലാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി.
വീട്ടുകാര്‍ ആലുവ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പാതിരാത്രിക്ക് വീടിനു സമീപം ഇറക്കിവിട്ടുവെന്നും തൗഫീഖ് പറയുന്നു. താടിയെല്ലിനും നട്ടെല്ലിനും പൊട്ടലുണ്ട്. ആക്രമണമുണ്ടായ ദിവസം മുതല്‍ പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം നടക്കുകയാണെന്നും എടത്തല പൊലീസ് പറയുന്നു.
The post പ്രണയത്തില്‍ നിന്നും പിന്മാറിയില്ല; ആലുവയില്‍ വിദ്യാര്‍ത്ഥിയ്ക്ക് കാമുകിയുടെ ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]