
.news-body p a {width: auto;float: none;}
മുംബയ്: ഇന്ത്യയിൽ നിന്ന് കാനഡിലേക്ക് സ്റ്റുഡന്റ് വിസയുടെ മറവിൽ മനുഷ്യക്കടത്ത് നടത്തുന്നതായി ഇഡി. യുഎസ് – കാനഡ അതിർത്തിയിൽ കൊടുംശൈത്യത്തിൽ മനുഷ്യക്കടത്തുകാർ ഉപേക്ഷിച്ച മലയാളി കുടുംബം മരണപ്പെട്ടതുമായി ബന്ധപ്പെച്ച് അന്വേഷണത്തിനിടെയാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.
2022 ജനുവരി 19നാണ് കൊടും ശൈത്യത്തിൽ നാലംഗ കുടുംബം മരവിച്ച് മരിച്ച വാർത്ത പുറത്തുവരുന്നത്.
ജഗദീഷ് പട്ടേൽ (39), ഭാര്യ വൈശാലി (35), ഇവരുടെ 11 വയസുകാരിയായ മകൾ, മൂന്നു വയസുകാരനായ മകനുമാണ് അനധികൃതമായി യുഎസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മരിച്ചത്. കനത്ത മഞ്ഞുവീഴ്ചക്കിടെ മനുഷ്യക്കടത്തുകാർ ഇവരെ അതിർത്തിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഈ കേസിൽ പ്രതികളായ ഏജന്റുമാർക്കെതിരെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസുണ്ട്. ഇതിൽ നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.
കാനഡയിലെ 260 കോളേജുകൾ ഉൾപ്പെടുന്ന മനുഷ്യക്കടത്തുകാരുടെ ഒരു അന്താരാഷ്ട്ര സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുവെന്നാണ് ഇഡി കണ്ടെത്തിയത്. സ്റ്റുഡന്റ് വിസ വഴി ഇന്ത്യൻ പൗരന്മാരെ കാനഡ വഴി യുഎസിൽ എത്തിക്കുമെന്നാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. ഇതിനായി 55 മുതൽ 60 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. വിസക്ക് അപേക്ഷിക്കുന്നവർ കാനഡയിൽ എത്തിക്കഴിഞ്ഞാൽ, കോളേജുകളിൽ ചേരുന്നതിന് പകരം യുഎസ് – കാനഡ അതിർത്തി കടക്കുന്നു. പിന്നീട്, കോളേജുകളിൽ അടച്ച ഫീസ് വ്യക്തികളുടെ അക്കൗണ്ടിലേക്ക് ലഭിക്കുന്നുവെന്നാണ് ഇഡി പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഡിസംബർ 10 മുതൽ 19 വരെ മുംബയ്, നാഗ്പൂർ, ഗാന്ധിനഗർ, വഡോദര എന്നിവിടങ്ങളിലെ എട്ട് കേന്ദ്രങ്ങളിൽ ഇഡി നടത്തിയ റെയ്ഡിൽ മുംബയും നാഗ്പൂരും ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് ഏജന്റുമാർ മുഖേന പ്രതിവർഷം 35,000ത്തോളം ആളുകൾ അനധികൃതമായി വിദേശത്ത് കുടിയേറുന്നതായി കണ്ടെത്തി. ഗുജറാത്തിൽ 1,700ഓളം ഏജന്റുമാരും ഇന്ത്യയിലുടനീളം 3,500ത്തോളം പേരും ഈ സംഘത്തിലുണ്ട്. ഇതിൽ 800ലധികം പേരും നിലവിൽ മനുഷശ്യക്കടത്തുമായി ബന്ധപ്പെട്ട് സജീവമാണ്.
പരിശോധനയിലൂടെ 19 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങൾ ഇഡി മരവിപ്പിക്കുകയും, രണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയും കുറ്റകരമായ രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പരിശോധനയിൽ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.