
തിരുവനന്തപുരം: അഴിമതിക്കെതിരെ നിലപാടെടുക്കേണ്ട ലോകായുക്ത നീതിനിര്‍വഹണത്തില്‍ സമ്ബൂര്‍ണ പരാജയമാണെന്ന് പൊതുസമൂഹം വിലയിരുത്തിയെന്ന് കെ.പി.സി.സി.
അധ്യക്ഷന്‍ കെ. സുധാകരന്. ഈ പശ്ചാത്തലത്തില്‍ ലോകായുക്ത രാജിവയ്ക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ലോകായുക്ത അംഗങ്ങള്‍ ഇത്തരമൊരു അബദ്ധജടിലമായ വിധി പ്രസ്താവിച്ചതിന്റെ ചേതോവികാരമാണ് ഇപ്പോള്‍ ജനങ്ങള്‍ ചര്‍ച്ചചെയ്യുന്നതെന്ന് സുധാകരന് പറഞ്ഞു. മുഖ്യമന്ത്രിയുടെ തിട്ടൂരത്തിന് മുന്നില്‍ ലോകായുക്ത മുട്ടുമടക്കിയതാണോ എന്ന് ജനങ്ങള്‍ പരിശോധിക്കുന്നു. നീതീന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ദിനംപ്രതി ഇടിഞ്ഞുവീഴുന്ന സാഹചര്യത്തിലാണ് രാജി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫുള്‍ ബെഞ്ച് തീരുമാനമാക്കിയ വിഷയം രണ്ടംഗ ബെഞ്ച് മറ്റൊരു ഫുള്‍ബെഞ്ചിനു വിട്ടത് ആരെ സംരക്ഷിക്കാനാണെന്ന് പകല്‍പോലെ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടംഗ ബെഞ്ചില്‍ ആരാണ് അനുകൂലമെന്നോ പ്രതികൂലമെന്നോ വ്യക്തമാക്കാതെ എന്തിനാണ് മറച്ചുവയ്ക്കുന്നതെന്നു ജനങ്ങള്‍ സംശയിക്കുകയാണ്. 2019 മുതല്‍ 2022 വരെ ഈ കേസില്‍ അന്തിമവാദം കേട്ടശേഷം ഒരു വര്‍ഷത്തിലധികം അതിന്മേല് അടയിരുന്നപ്പോള്‍ തന്നെ കാറ്റ് എങ്ങോട്ടാണു വീശുന്നതെന്നു വ്യക്തമായിരുന്നെന്ന് സുധാകരന് ആരോപിച്ചു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും രാജയെയും താരതമ്യം ചെയ്ത എം.വി ഗോവിന്ധന്റെ പരാമര്‍ശം ബാലിശമാണെന്നും സുധാകരന് ചൂണ്ടിക്കാട്ടി. പ്രതികാര നടപടിയുടെ ഭാഗമായിട്ടുള്ള മാനനഷ്ടക്കേസിന്റെ പശ്ചാത്തലത്തിലാണ് രാഹുലിനെതിരായ കോടതി നിലപാട്. എന്നാല്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സംവരണതത്വങ്ങള്‍ അട്ടിമറിച്ച ക്രിമിനല്‍ കുറ്റത്തിനാണ് രാജയെ പുറത്താക്കിയത്. ഇവ രണ്ടും ഒരു പോലെയാണെന്ന് കണ്ടെത്തിയ എം.വി ഗോവിന്ദന്റെ തൊലിക്കട്ടി അപാരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഘപരിവാറിന്റെ ജനാധിപത്യവിരുദ്ധ നടപടികളെ എതിര്‍ത്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. രാജ്യത്തും കേരളത്തിലും അവരുടെ കുതിപ്പിന് തടയിട്ടത് കോണ്‍ഗ്രസാണ്. പ്രതിപക്ഷ ഐക്യത്തിന് തുരങ്കംവെച്ച് മൂന്നാം മുന്നണിവേണമെന്ന ആവശ്യം എം.വി.ഗോവിന്ദന്റെ പാര്‍ട്ടി മുന്നോട്ടുവെക്കുന്നത് സംഘപരിവാര്‍ ശക്തികളെ സഹായിക്കാനാണെന്നും സുധാകരന് ആരോപിച്ചു.
കേരളത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തിയപ്പോള്‍ അന്ന് അതിനെ പിന്തുണയ്ക്കാതെ ഇപ്പോള്‍ രാഹുല്‍ പ്രേമം നടിച്ച് മുതലക്കണ്ണീര് പൊഴിക്കുകയാണ് സി.പി.എമ്മെന്ന് സുധാകരന് ചൂണ്ടിക്കാട്ടി. അന്ന് ബിജെപിയുടെ മുദ്രാവാക്യം ഏറ്റെടുത്ത് രാഹുലിനെ പരിഹസിച്ചവരാണ് അവര്‍. സംഘപരിവാറിനെതിരായി കോണ്‍ഗ്രസ് നടത്തിയ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്കാന് സി.പി.എം കേരള ഘടകം തയ്യാറായിട്ടില്ല. കേരളത്തിലൊരു വ്യക്തി കാവിമുണ്ട് ഉടുത്തതുകൊണ്ടോ തിലകക്കുറി ഇട്ടതുകൊണ്ടോ അമ്ബലത്തില്‍ പോയതിനാലോ അയാള്‍ സംഘപരിവാറുകാരനാവില്ല. ഇവരെയെല്ലാം സംഘികളായി മുദ്രകുത്തി ബിജെപിക്ക് ഉത്തേജനം പകരുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി. അത് ശരിയാണോയെന്ന് എം.വി.ഗോവിന്ദന് ചിന്തിക്കണമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]